ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

എല്‍ഐസിയുടെ അറ്റാദായം നാല് ശതമാനം ഇടിഞ്ഞ് 7,621 കോടി രൂപയിലെത്തി

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവില്‍ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എല്‍.ഐ.സി) അറ്റാദായം നാല് ശതമാനം ഇടിഞ്ഞ് 7,621 കോടി രൂപയിലെത്തി.
മുൻവർഷം ഇക്കാലയളവില്‍ അറ്റാദായം 7,925 കോടി രൂപയായിരുന്നു.

പ്രീമിയം ഇനത്തിലുള്ള അറ്റ വരുമാനം 11 ശതമാനം ഉയർന്ന് 1.19 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം വരുമാനം 1.07 ലക്ഷം കോടി രൂപയായിരുന്നു.

ജൂലായ് മുതല്‍ സെപ്തംബർ വരെ വിവിധ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം 16 ശതമാനം വർദ്ധനയോടെ 1.08 ലക്ഷം കോടി രൂപയായി. ആദ്യ വർഷ പ്രീമിയം വരുമാനം 12 ശതമാനം ഉയർന്ന് 11,201 കോടി രൂപയിലെത്തി. മുൻവർഷമിത് 9,988 കോടിയായിരുന്നു.

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ അർദ്ധവർഷത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ 91.70 ലക്ഷം പോളിസികളാണ് വിറ്റഴിച്ചത്. കമ്പനിയുടെ കീഴിലുള്ള ആസ്തി ഇക്കാലയളവില്‍ 17 ശതമാനം ഉയർന്ന് 55.39 ലക്ഷം കോടി രൂപയിലെത്തി.

X
Top