ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ചലനാത്മക സംരംഭകത്വ മാതൃകയായി ‘ഇന്നൊവേഷന്‍ ട്രെയിന്‍’

. കെഎസ്‌യുഎം-ഐഇഡിസി ഉച്ചകോടി: ‘ഇന്നൊവേഷന്‍ ട്രെയിന്‍’ യാത്രയ്ക്ക് സമാപനം

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്‌യുഎം) നൂതന സംരംഭമായ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ യാത്ര സമാപിച്ചു. തലസ്ഥാനമായ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ നടത്തിയ യാത്രയാണ് പൂര്‍ത്തിയായത്. വിദ്യാര്‍ത്ഥി സംരംഭകര്‍ക്കായി കെഎസ്‌യുഎം സംഘടിപ്പിച്ച ഇന്നൊവേഷന്‍ ഐഇഡിസി (ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍) ഉച്ചകോടിയുടെ ഭാഗമായി ‘ഇന്നൊവേഷന്‍ ട്രെയിന്‍’ യാത്ര നടത്തുകയായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ട്രെയിന്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

സംസ്ഥാനത്തുടനീളമുള്ള ഏകദേശം 950 യുവസംരംഭകര്‍ ചാര്‍ട്ടേഡ് ട്രെയിനില്‍ പങ്കെടുത്തു. ഇന്ത്യയിലെ ആദ്യത്തെ ചലനാത്മക സംരംഭകത്വ–ആശയ പ്ലാറ്റ്‌ഫോമായാണ് ‘ഇന്നൊവേഷന്‍ ട്രെയിന്‍’ അറിയപ്പെടുന്നത്. വിവിധ ജില്ലകളിലൂടെ കടന്നുപോയ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ തിങ്കളാഴ്ച കാസര്‍കോഡില്‍ നടന്ന ഐഇഡിസി ഉച്ചകോടിയോടനുബന്ധിച്ചാണ് സമാപിച്ചത്. വിദ്യാര്‍ത്ഥി സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയുടെ പത്താം പതിപ്പായിരുന്നു ഇത്തവണത്തേത്. കാസര്‍കോഡ് എല്‍ബിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസര്‍കോഡ് എന്നിവയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്.

‘ഇന്നൊവേഷന്‍ ട്രെയിന്‍’യിലെ ഓരോ കോച്ചും പ്രത്യേക വിഷയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഐഡിയേഷന്‍ സോണുകളായി പ്രവര്‍ത്തിച്ചു. പ്രോബ്ലം സ്റ്റേറ്റ്മെന്‍റ് ബോര്‍ഡുകള്‍, ഗൈഡഡ് ഡിസൈന്‍-തിങ്കിംഗ് സെഷനുകള്‍, റാപ്പിഡ് വാലിഡേഷന്‍ ടൂളുകള്‍, മെന്‍റര്‍ ഇന്‍ററാക്ഷന്‍ സ്ലോട്ടുകള്‍, ലൈവ് പിച്ച് കോര്‍ണറുകള്‍ എന്നിവ ഐഡിയേഷന്‍ സോണുകളുടെ ഭാഗമായി ഒരുക്കിയിരുന്നു. ഉപജീവനമാര്‍ഗങ്ങള്‍, പൊതു സേവനങ്ങള്‍, കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കല്‍, കൃഷി, മത്സ്യബന്ധനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ യാത്രയിലുടനീളം തിരിച്ചറിഞ്ഞ് പരിഹാരാശയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു. ‘ഇന്നൊവേഷന്‍ ട്രെയിന്‍’ യാത്രയ്ക്കിടെ യുണീക് വേള്‍ഡ് റോബോട്ടിക്സ് (യുഡബ്ല്യുആര്‍) ‘ട്രെയിനത്തോണ്‍’ സംഘടിപ്പിച്ചു.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ‘ട്രെയിനത്തോണ്‍’ ആരംഭിച്ചത്. കാസര്‍കോഡ് വരെ നടന്ന യാത്രയ്ക്കിടയിലെ അനുഭവങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ട്രെയിന്‍ സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള അവസരമാണ് യുവസംരംഭകര്‍ക്ക് ഇതിലൂടെ ലഭിച്ചത്. ഐസ് ബ്രേക്കിംഗ് സെഷനോടെയാണ് യാത്ര ആരംഭിച്ചത്. തുടര്‍ന്ന് മെന്‍റര്‍ഷിപ്പ്, സ്കില്ലിംഗ് സെഷനുകള്‍, വിദ്യാര്‍ത്ഥി സംരംഭകരുടെ പ്രഭാഷണങ്ങള്‍ എന്നിവയും നടന്നു. ഐഇഡിസിയും തിങ്കര്‍ ഹബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച മൂവിംഗ് ഹാക്കത്തോണ്‍ യാത്രയിലെ പ്രധാന ആകര്‍ഷണമായിരുന്നു.

ഐഇഡിസി ഉച്ചകോടിക്ക് മുന്നോടിയായി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള കാംപസില്‍ നോഡല്‍ ഓഫീസര്‍ മീറ്റും കാസര്‍കോഡ് ജില്ലയിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ ഉള്‍പ്പെടുത്തി സ്ഥാപക മീറ്റും സംഘടിപ്പിച്ചിരുന്നു. നോഡല്‍ ഓഫീസര്‍ മീറ്റില്‍ കെഎസ്‌യുഎം സിഇഒ അനൂപ് അംബിക ക്ലസ്റ്റര്‍ ലെവല്‍ അവതരണം നടത്തി. വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍, ഓപ്പണ്‍ മൈക്ക് സെഷനുകള്‍ എന്നിവ നോഡല്‍ ഓഫീസര്‍ മീറ്റിനെ ശ്രദ്ധേയമാക്കി. സമൂഹത്തിന് ഗുണകരവും നടപ്പിലാക്കാവുന്നതുമായ ഇരുന്നൂറിലധികം നൂതന ആശയങ്ങള്‍ ഇതിലൂടെ രൂപപ്പെടുമെന്ന് വിലയിരുത്തപ്പെട്ടു. ഇന്നൊവേഷന്‍ ട്രെയിന്‍റെ ഭാഗമായി രൂപപ്പെട്ട ആശയങ്ങള്‍ക്ക് ഉച്ചകോടിയിലെ പിച്ച് സെഷനുകള്‍, ഇന്നൊവേഷന്‍ ഷോകേസുകള്‍, ഫണ്ടിംഗ് ഏജന്‍സികളുമായുള്ള നെറ്റ്‌വര്‍ക്കിംഗ് അവസരങ്ങള്‍ എന്നിവയില്‍ മുന്‍ഗണന നല്‍കുമെന്ന് കെഎസ്‌യുഎം അറിയിച്ചു. തിരഞ്ഞെടുത്ത ആശയങ്ങള്‍ക്ക് വിദഗ്ധ മാര്‍ഗനിര്‍ദേശം, പ്രൂഫ് ഓഫ് കോണ്‍സെപ്റ്റ് വികസനം, ഇന്‍കുബേഷന്‍ അവസരങ്ങള്‍ എന്നിവയും കെഎസ്‌യുഎം ലഭ്യമാക്കി.

പ്രാദേശിക തലത്തിലെ അടിസ്ഥാന പ്രശ്നങ്ങളെ യുവസംരംഭകര്‍ തിരിച്ചറിയുന്നതിനൊപ്പം പരിഹാര ആശയങ്ങളിലേക്കും വിപണി സാധ്യതകളിലേക്കും തുറക്കുന്ന പ്രധാന വഴികളിലൊന്നാണ് ‘ഇന്നൊവേഷന്‍ ട്രെയിന്‍’ എന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂതനാശയക്കാര്‍ക്ക് ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതായും, എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതും തുല്യപങ്കാളിത്തവും താഴെത്തട്ടിലുള്ള നവീകരണവും ഉറപ്പുവരുത്തുന്നതിനുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രതിബദ്ധത ഇത്തരം സംരംഭങ്ങളിലൂടെ പ്രകടമായതായും അദ്ദേഹം വ്യക്തമാക്കി.

ബിരുദതലത്തില്‍ തന്നെ സ്റ്റാര്‍ട്ടപ്പ് അവബോധം സൃഷ്ടിക്കാനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ട് കെഎസ്‌യുഎം ആവിഷ്കരിച്ച സംരംഭമാണ് ഐഇഡിസി. വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവരുടെ ആശയങ്ങളും അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കാന്‍ സഹായിക്കുന്ന പ്രധാന വേദിയായിരുന്നു ഐഇഡിസി ഉച്ചകോടി. സാങ്കേതികവിദ്യ, സംരംഭകത്വം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളുടെ സംയോജനമാണ് ഈ ഉച്ചകോടി. വ്യവസായ നേതാക്കള്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ തുടങ്ങിയവരുമായി വിദ്യാര്‍ത്ഥി സമൂഹത്തെ നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള വേദിയുമായിരുന്നു ഇത്. സംസ്ഥാനത്തുടനീളമുള്ള 550-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തിലധികം അധ്യാപകരും 10,000-ലധികം വിദ്യാര്‍ത്ഥികളും ഉച്ചകോടിയുടെ ഭാഗമായി.

X
Top