ഇന്ത്യയിലെ കല്‍ക്കരി ഉല്‍പാദനത്തിൽ ജൂലൈയില്‍ 7.51% വര്‍ധനജൂലൈയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനഉപഭോഗ കുതിപ്പില്‍ ഇന്ത്യഇന്ത്യയുടെ പോത്തിറച്ചിക്ക് റെക്കോർഡ് കയറ്റുമതി; മുന്നിൽ ഉത്തർപ്രദേശും ഹരിയാനയുംഎഥനോൾ മിശ്രിത പദ്ധതി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നു കേന്ദ്രം

സ്മാര്‍ട്ട് സിറ്റിക്ക് വിട്ടുകൊടുത്ത ഭൂമി തിരിച്ചെടുക്കാന്‍ കെഎസ്ഇബി

സ്മാര്‍ട്ട് സിറ്റിക്കായി കെ.എസ്.ഇ.ബിയുടെ കൈവശമുണ്ടായിരുന്ന 100 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കിയിരുന്നു. ബ്രഹ്‌മപുരം പദ്ധതിക്കായി ബോര്‍ഡ് മാറ്റിവച്ചിരുന്നതായിരുന്നു ഈ ഭൂമി.

2007ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ താല്പര്യമെടുത്തായിരുന്നു ഭൂമി കൈമാറിയത്. അന്ന് സെന്റിന് 55,000 രൂപവച്ച് 55 കോടി രൂപ വേണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ പണംവാങ്ങാതെ ഭൂമി ഏറ്റെടുത്ത് ടീകോമിന് നല്‍കി.

ഇപ്പോള്‍ പദ്ധതിക്കായി നല്‍കിയ ഭൂമി തിരിച്ചുചോദിക്കാന്‍ കെ.എസ്.ഇ.ബി ഒരുങ്ങുന്നത് ടീകോമിനെ ഒഴിവാക്കി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ജീവന്‍ വയ്പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനും തിരിച്ചടിയാണ്.

മൊത്തമുള്ള 246 ഏക്കറില്‍ 100 ഏക്കര്‍ വൈദ്യുത വകുപ്പ് തിരിച്ചെടുത്താല്‍ പദ്ധതി ഇനി മുന്നോട്ടു പോകില്ലെന്ന് ഉറപ്പാണ്. കെ.എസ്.ഇ.ബിയുടെ ഭൂമി തിരിച്ചെടുക്കല്‍ ആവശ്യത്തിന് സി.പി.എമ്മിലെ ഒരുവിഭാഗം അനുകൂലമാണെന്നതും ശ്രദ്ധേയമാണ്.

X
Top