
ന്യൂഡൽഹി: 2026 ജൂലൈയില്‍ ഇന്ത്യയുടെ മൊത്തം കല്‍ക്കരി ഉല്‍പാദനം ഉയര്‍ന്നു. കല്‍ക്കരി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഉല്‍പാദനം 69.75 ദശലക്ഷം ടണ്‍ ആയി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തിലെ 64.88 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് 7.51 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
അതേസമയം, കല്‍ക്കരി വിതരണം 86.33 ദശലക്ഷം ടണ്ണിലെത്തി. ഇത് 17.34 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കല്‍ക്കരിയുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കാനും മേഖലയിലെ പ്രവര്‍ത്തന സ്ഥിരത നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഫലമാണിത്. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളിലെ (ഏപ്രില്‍-ജൂലൈ) ആകെ കല്‍ക്കരി ഉല്‍പാദനം 302.24 ദശലക്ഷം ടണ്ണാണ്. ഇതേ കാലയളവിലെ ആകെ വിതരണം 354.70 ദശലക്ഷം ടണ്ണിലെത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 5.87 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കോള്‍ ഇന്ത്യ ലിമിറ്റഡ് ജൂലൈ മാസത്തില്‍ 63.67 ദശലക്ഷം ടണ്‍ കല്‍ക്കരി ഉല്‍പാദിപ്പിച്ചു. ഇത് 2025 ജൂലൈയെ അപേക്ഷിച്ച് 8.42 ശതമാനം വര്‍ധനയാണ്. വിതരണത്തിലും കമ്പനി 63.67 ദശലക്ഷം ടണ്‍ കല്‍ക്കരി വിതരണം ചെയ്ത് 17.43 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇതോടെ, 2026-27 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ വരെയുള്ള കോള്‍ ഇന്ത്യയുടെ ആകെ കല്‍ക്കരി വിതരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.81 ശതമാനം ഉയര്‍ന്നു.
രാജ്യത്തെ കല്‍ക്കരി ലഭ്യത കൂടുതല്‍ മെച്ചപ്പെടുത്തുകയും, കല്‍ക്കരി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, മേഖലയിലെ സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.






