വ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻആറാം തലമുറ യുദ്ധവിമാന നിർമാണം: ഇന്ത്യയും ഫ്രാൻസും കൈകോർക്കാൻ സാധ്യതക്രൂഡോയിൽ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ഒന്‍പതുവര്‍ഷത്തില്‍ 332 ശതമാനം വളര്‍ന്ന് ഖാദി മേഖല

ന്യൂഡൽഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) ഒന്‍പത് വര്‍ഷത്തിനിയില്‍ നേടിയത് അഭൂതപൂര്‍മായ വളര്‍ച്ച. ഏകദേശം 332ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ കൈവരിക്കാനായത്.

ഈ വളര്‍ച്ചയുടെ പ്രതിഫലനം വിറ്റുവരവില്‍ ദൃശ്യമായിരുന്നു. 1.34 ലക്ഷം കോടിയുടെ അമ്പരപ്പിക്കുന്ന വിറ്റുവരവാണ് മേഖലയില്‍ ഉണ്ടായതെന്ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

”കഴിഞ്ഞ ഒന്‍പത് സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കെടുത്താല്‍, ഗ്രാമീണ മേഖലയിലെ കരകൗശല വിദഗ്ധര്‍ ഉല്‍പ്പാദിപ്പിച്ച തദ്ദേശീയ ഖാദി ഉല്‍പന്നങ്ങളുടെ വില്‍പ്പനയില്‍ 332ശതമാനം വളര്‍ച്ച ഉണ്ടായി. ഈ ഉല്‍പ്പന്നങ്ങളുടെ വിറ്റുവരവും മികച്ചതായിരുന്നു.

2013-14 സാമ്പത്തിക വര്‍ഷത്തിലെ വിറ്റുവരവ് 31,154 കോടി രൂപ മാത്രമായിരുന്നു. ഇന്ന്് അതായത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുവരവ് 1,34,630 കോടി രൂപയായാണ് വര്‍ധിച്ചത്. ഇത് എക്കാലത്തെയും മികച്ച നേട്ടമാണ്,” മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറഞ്ഞു.

X
Top