പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

കാപ്പി കൃഷി മേഖലയുടെ ഉന്നമനത്തിന് ‘കേരള കോഫി ലിമിറ്റഡ്’ രൂപികരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കാപ്പി കൃഷി പ്രോത്സാഹനതിനും കാപ്പി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും പൊതുമേഖല കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ‘കേരള കോഫി ലിമിറ്റഡ്’ എന്ന പേരിലാണ് കമ്പനി രൂപീകരിച്ചത്.

എറണാകുളത്തെ കമ്പനി രജിസ്ട്രാര്‍ ഓഫീസില്‍ (ആര്‍ഒസി) പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തു. 10 കോടി രൂപയാണ് കമ്പനിയുടെ അംഗീകൃത മൂലധനം. സംസ്ഥാനത്താകെയും പ്രത്യേകിച്ച് വയനാട്, ഇടുക്കി ജില്ലകളിലെ കാപ്പി കൃഷി പ്രോത്സാഹനത്തിനായാണ് കമ്പനി.

ശാസ്ത്രീയമായ കാപ്പി കൃഷി, സംസ്‌കരണം, ഉല്‍പ്പന്ന നിര്‍മാണം, വിപണനം എന്നിവ ലക്ഷ്യമാണ്. കാപ്പി ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യും. വയനാട്ടില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കാപ്പി തോട്ടവും പാര്‍ക്കും സജ്ജമാക്കും. മാതൃകാ കാപ്പിത്തോട്ടങ്ങള്‍ വികസിപ്പിക്കും.

കര്‍ഷകര്‍ക്ക് സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ആഗേള വിപണി കണ്ടെത്തും.

X
Top