പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

3,200 കോടിയുടെ നിക്ഷേപമിറക്കാൻ ജെഎസ്ഡബ്ല്യു സിമന്റ്

മുംബൈ: മധ്യപ്രദേശിൽ ഒരു സംയോജിത ഗ്രീൻഫീൽഡ് സിമന്റ് നിർമ്മാണ കേന്ദ്രവും ഉത്തർപ്രദേശിൽ ഒരു സ്പ്ലിറ്റ് ഗ്രൈൻഡിംഗ് യൂണിറ്റും സ്ഥാപിക്കുന്നതിന് 3,200 കോടി രൂപ നിക്ഷേപിക്കാൻ ജെഎസ്ഡബ്ല്യു സിമന്റ് പദ്ധതിയിടുന്നു. ഈ യൂണിറ്റുകളുടെ സംയോജിത സിമന്റ് ശേഷി 5 എംടിപിഎ ആയിരിക്കും.

കമ്പനി അടുത്തിടെ ഇന്ത്യ സിമന്റ്‌സിന്റെ യൂണിറ്റ് ഏറ്റെടുത്തിരുന്നു. നിർദ്ദിഷ്ട നിക്ഷേപത്തിൽ 2.5 എംടിപിഎ ക്ലിങ്കർ ശേഷിയുള്ള ഒരു സംയോജിത സിമന്റ് പ്ലാന്റ്, 2.5 എംടിപിഎ ഗ്രൈൻഡിംഗ് ശേഷി, 15 MW വേസ്റ്റ് ഹീറ്റ് റിക്കവറി സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

ജെഎസ്ഡബ്ല്യു സിമന്റ് തിങ്കളാഴ്ച സ്പ്രിംഗ്‌വേ മൈനിംഗിന്റെ 100 ശതമാനം ഓഹരികൾ ഇന്ത്യ സിമന്റ്‌സിൽ നിന്ന് 477 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. ഈ മൈനിംഗ് റിസർവിനോട് ചേർന്നാണ് ജെഎസ്ഡബ്ല്യു സിമന്റിന്റെ സംയോജിത ഉൽപ്പാദന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

തന്ത്രപ്രധാനമായ നിക്ഷേപം കമ്പനിയുടെ ആകർഷകമായ സെൻട്രൽ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തെ അടയാളപ്പെടുത്തുന്നുവെന്നും ഗ്രൂപ്പിന്റെ സിമന്റ് ബിസിനസ്സ് വഴിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിതെന്നും ജെഎസ്ഡബ്ല്യു സിമന്റ് മാനേജിംഗ് ഡയറക്ടർ പാർത്ത് ജിൻഡാൽ പറഞ്ഞു.

X
Top