ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ജെപി മോര്‍ഗന്റെ സിഇഒയായി പ്രബ്ദേവ് സിംഗ്, നിയമനത്തിന് ആര്‍ബിഐ അനുമതി

ന്യൂഡല്‍ഹി: പ്രബ്ദേവ് സിംഗിനെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ച ജെപി മോര്‍ഗന്‍ ചെയ്‌സ് ആന്റ് കമ്പനി നടപടി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അംഗീകരിച്ചു. സിംഗിന്റെ നിയമനത്തിന് കേന്ദ്രബാങ്ക് അനുമതി നല്‍കിയതായി ജെപി മോര്‍ഗന്‍ വക്താവ് ചൊവ്വാഴ്ച ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. മൂന്നുവര്‍ഷത്തേയ്ക്കാണ് നിയമനം.

നവംബര്‍ മുതല്‍ ജെപി മോര്‍ഗന്റെ ഇടക്കാല സിഇഒ ആയി പ്രവര്‍ത്തിച്ചുവരികയാണ് പ്രബ്ദേവ് സിംഗ്. 1922 മുതല്‍ ഇന്ത്യയില്‍ സാന്നിധ്യമുള്ള വാള്‍സ്ട്രീറ്റ് സ്ഥാപനമാണ് ജെപി മോര്‍ഗന്‍. 15 വര്‍ഷം മുമ്പാണ് രാജ്യത്ത് വാണിജ്യ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

നിലവില്‍ നാല് വാണിജ്യ ബാങ്ക് ശാഖകളാണുള്ളത്. പരിശീലനം ലഭിച്ച എഞ്ചിനീയറായ സിംഗ്, 2010ലാണ് ജെപി മോര്‍ഗനില്‍ ചേരുന്നത്. അതിന് മുന്‍പ് എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സിയിലായിരുന്നു.

X
Top