ഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്യുഎസ് – ഇറാൻ യുദ്ധം: ഇന്ത്യയുടെ ധനകമ്മി ഇരട്ടിയായിഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യൺ യുഎസ് ഡോളറിലെത്തി

ജെപി മോര്‍ഗന്റെ സിഇഒയായി പ്രബ്ദേവ് സിംഗ്, നിയമനത്തിന് ആര്‍ബിഐ അനുമതി

ന്യൂഡല്‍ഹി: പ്രബ്ദേവ് സിംഗിനെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ച ജെപി മോര്‍ഗന്‍ ചെയ്‌സ് ആന്റ് കമ്പനി നടപടി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അംഗീകരിച്ചു. സിംഗിന്റെ നിയമനത്തിന് കേന്ദ്രബാങ്ക് അനുമതി നല്‍കിയതായി ജെപി മോര്‍ഗന്‍ വക്താവ് ചൊവ്വാഴ്ച ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. മൂന്നുവര്‍ഷത്തേയ്ക്കാണ് നിയമനം.

നവംബര്‍ മുതല്‍ ജെപി മോര്‍ഗന്റെ ഇടക്കാല സിഇഒ ആയി പ്രവര്‍ത്തിച്ചുവരികയാണ് പ്രബ്ദേവ് സിംഗ്. 1922 മുതല്‍ ഇന്ത്യയില്‍ സാന്നിധ്യമുള്ള വാള്‍സ്ട്രീറ്റ് സ്ഥാപനമാണ് ജെപി മോര്‍ഗന്‍. 15 വര്‍ഷം മുമ്പാണ് രാജ്യത്ത് വാണിജ്യ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

നിലവില്‍ നാല് വാണിജ്യ ബാങ്ക് ശാഖകളാണുള്ളത്. പരിശീലനം ലഭിച്ച എഞ്ചിനീയറായ സിംഗ്, 2010ലാണ് ജെപി മോര്‍ഗനില്‍ ചേരുന്നത്. അതിന് മുന്‍പ് എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സിയിലായിരുന്നു.

X
Top