ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധംഎൽപിജി ക്ഷാമം: മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടിഇന്ത്യയുടെ പക്കൽ നിന്ന് ഇൻഡൊനീഷ്യ ബ്രഹ്‌മോസ് വാങ്ങുന്നുഗള്‍ഫിലെ ജൂവലറികളില്‍ സ്വര്‍ണം വില്ക്കാന്‍ വന്‍തിരക്ക്കേരളം ഐടി രംഗത്ത് മുന്നേറ്റ പാതയിലെന്ന് മുഖ്യമന്ത്രി

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില രണ്ട്മാസത്തെ താഴ്ചയില്‍

സിംഗപ്പൂര്‍: മാന്ദ്യം കാരണമുള്ള ഡിമാന്റ് കുറവ് പ്രവചിക്കപ്പെട്ടതോടെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ബാരലിന് 9 ശതമാനം കുറഞ്ഞു. മാര്‍ച്ചിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ചൈന വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന ആശങ്കയും എണ്ണവിലയിടിവിന് കാരണമായി.
ബ്രെന്റ് ക്രൂഡ് 10.73 ഡോളര്‍ അഥവാ 9.5 ശതമാനം ഇടിവ് നേരിട്ട് ബാരലിന് 102.77 ഡോളറായി കുറഞ്ഞു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ)8.93 ഡോളര്‍ അഥവാ 8.23 ശതമാനം കുറവ് നേരിട്ട് ബാരലിന് 99.50 ഡോളറിലാണുള്ളത്. അവധി കാരണം തിങ്കളാഴ്ച സൂചികയില്‍ സെറ്റില്‍മന്റ് ഉണ്ടായില്ല.
ഇരു സൂചികകളും മാര്‍ച്ച് 9 ന് ശേഷമുള്ള കുറവ് നിരക്ക് രേഖപ്പെടുത്തുന്നതിനും ബുധനാഴ്ച സാക്ഷ്യം വഹിച്ചു. ഇതോടെ പ്രധാന എണ്ണകമ്പനികളുടെ ഓഹരികള്‍ ഇടിവ് നേരിട്ടു. നാച്ച്വറല്‍ ഗ്യാസ്, ഗ്യാസോലിന്‍, ഓഹരികള്‍ എന്നിവയ്‌ക്കൊപ്പം അവധി വിലകളും തകര്‍ച്ച വരിക്കുകയായിരുന്നു.
ചൈനയില്‍ നടന്ന വലിയ തോതിലുള്ള കോവിഡ് ടെസ്റ്റുകള്‍ വീണ്ടും ലോക്ഡൗണിന്റെ സൂചനകളുയര്‍ത്തിയതാണ് എണ്ണവില ഇടിയാനുള്ള ഒരു കാരണം. 25 മില്ല്യണ്‍ തദ്ദേശവാസികളേയാണ് ഷാങ്ഗായി മൂന്നുദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കുക. ഡ്രൈവിംഗ് സീസണായതുകാരണമുള്ള യു.എസ് ഡിമാന്റില്‍ ഇനി കുറവ് വരുമെന്നതും എണ്ണവില താഴ്ത്തി.

X
Top