Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില രണ്ട്മാസത്തെ താഴ്ചയില്‍

സിംഗപ്പൂര്‍: മാന്ദ്യം കാരണമുള്ള ഡിമാന്റ് കുറവ് പ്രവചിക്കപ്പെട്ടതോടെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ബാരലിന് 9 ശതമാനം കുറഞ്ഞു. മാര്‍ച്ചിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ചൈന വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന ആശങ്കയും എണ്ണവിലയിടിവിന് കാരണമായി.
ബ്രെന്റ് ക്രൂഡ് 10.73 ഡോളര്‍ അഥവാ 9.5 ശതമാനം ഇടിവ് നേരിട്ട് ബാരലിന് 102.77 ഡോളറായി കുറഞ്ഞു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ)8.93 ഡോളര്‍ അഥവാ 8.23 ശതമാനം കുറവ് നേരിട്ട് ബാരലിന് 99.50 ഡോളറിലാണുള്ളത്. അവധി കാരണം തിങ്കളാഴ്ച സൂചികയില്‍ സെറ്റില്‍മന്റ് ഉണ്ടായില്ല.
ഇരു സൂചികകളും മാര്‍ച്ച് 9 ന് ശേഷമുള്ള കുറവ് നിരക്ക് രേഖപ്പെടുത്തുന്നതിനും ബുധനാഴ്ച സാക്ഷ്യം വഹിച്ചു. ഇതോടെ പ്രധാന എണ്ണകമ്പനികളുടെ ഓഹരികള്‍ ഇടിവ് നേരിട്ടു. നാച്ച്വറല്‍ ഗ്യാസ്, ഗ്യാസോലിന്‍, ഓഹരികള്‍ എന്നിവയ്‌ക്കൊപ്പം അവധി വിലകളും തകര്‍ച്ച വരിക്കുകയായിരുന്നു.
ചൈനയില്‍ നടന്ന വലിയ തോതിലുള്ള കോവിഡ് ടെസ്റ്റുകള്‍ വീണ്ടും ലോക്ഡൗണിന്റെ സൂചനകളുയര്‍ത്തിയതാണ് എണ്ണവില ഇടിയാനുള്ള ഒരു കാരണം. 25 മില്ല്യണ്‍ തദ്ദേശവാസികളേയാണ് ഷാങ്ഗായി മൂന്നുദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കുക. ഡ്രൈവിംഗ് സീസണായതുകാരണമുള്ള യു.എസ് ഡിമാന്റില്‍ ഇനി കുറവ് വരുമെന്നതും എണ്ണവില താഴ്ത്തി.

X
Top