ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

രാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷ. 4.3 ശതമാനത്തിനും 4.7 ശതമാനത്തിനുമിടയിലായിരിക്കും പണപ്പെരുപ്പമെന്ന് പിഎല്‍ ക്യാപിറ്റലിന്റെ റിപ്പോര്‍ട്ട് പറയുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക ഉല്‍പാദനം ഉയരും. ഇതോടെ ഭക്ഷ്യവിലയില്‍ ഇടിവുണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഒപ്പം സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ 4 ശതമാനമെന്ന ലക്ഷ്യനിരക്കിനോട് അടുക്കുമെന്നാണ് പ്രതീക്ഷ. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്.

ഫെബ്രുവരിയില്‍ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൊത്തം 50 ബേസിസ് പോയിന്റിന്റെ് കുറവ് വരുമെന്നും വിലയിരുത്തുന്നു. ഇത് സാമ്പത്തിക സ്ഥിരതയ്ക്ക് പിന്തുണയാവും. പണപ്പെരുപ്പം 2നും 6 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്തുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം.

കാലാവസ്ഥ വ്യതിയാന വെല്ലുവിളികളാണ് മുന്‍ വര്‍ഷം ഉല്‍പ്പാദന കുറവിന് വഴിവച്ചത്. ഇത് ഭക്ഷ്യ വിലക്കയറ്റത്തിലേക്ക് നയിച്ചു. പിന്നാലെ പണപ്പെരുപ്പ സമ്മര്‍ദ്ദവും ഉയരുകയായിരുന്നു.

X
Top