വീട്ടിലും ലോക്കറിലും വെറുതെ ഇരിക്കുന്ന സ്വർണം നോട്ടമിട്ട് കേന്ദ്ര സർക്കാർ; ഇറക്കുമതി കുറയ്ക്കാന്‍ പദ്ധതികള്‍ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്

ഇന്ത്യയുടെ വ്യാപാര കമ്മി കുതിച്ചേക്കും

കൊച്ചി: അമേരിക്കയുടെ തീരുവ വർദ്ധനയും സ്വർണ ഇറക്കുമതിയിലെ കുതിപ്പും നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വ്യാപാര കമ്മി കുത്തനെ കൂട്ടുമെന്ന ആശങ്ക ശക്തമാകുന്നു.

സെപ്തംബറില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 2,800 കോടി ഡോളറായി ഉയരുമെന്ന് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ റിപ്പോർട്ടില്‍ പറയുന്നു. ആഗസ്‌റ്റിലെ വ്യാപാര കമ്മി 2,650 കോടി ഡോളറായിരുന്നു.

സ്വർണത്തിന്റെ ഇറക്കുമതിയിലെ വൻ വർദ്ധനയാണ് രാജ്യത്തെ ധനകമ്മിയില്‍ സമ്മർദ്ദം ശക്തമാക്കുന്നത്. ധൻതേരസ്, നവരാത്രി തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ഉപഭോഗത്തിലുണ്ടായ വർദ്ധനയാണ് സ്വർണ ഇറക്കുമതി കൂടാൻ ഇടയാക്കിയത്.

രാജ്യത്തെ മൊത്തം കയറ്റുമതിയില്‍ 20 ശതമാനം പങ്കാളിത്തമുള്ള അമേരിക്കൻ വിപണിയില്‍ നേരിടുന്ന തിരിച്ചടിയാണ് വ്യാപാര കമ്മി കൂടുന്നതിന് മറ്റൊരു കാരണം. അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ വൈകുന്നതിനാല്‍ നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വ്യാപാര കമ്മി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തുമെന്ന ആശങ്ക ശക്തമാണ്.

അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ താഴുന്നതിനാല്‍ ഇറക്കുമതി ചെലവുകളില്‍ നേരിയ ആശ്വാസമുണ്ട്.

X
Top