എട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്നീതി ആയോഗ് വൈസ് ചെയർമാനായി അശോക് ലാഹിരിയെ നിയമിച്ചുപശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റം

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് എച്ച്എസ്ബിസി

ടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച മന്ദഗതിയിലായി സമ്പദ് വ്യവസ്ഥ 5.5 ശതമാനം വളര്‍ച്ചയാകും കൈവരിക്കുന്നതെന്നും ഇത് പ്രതീക്ഷിക്കുന്ന സാധ്യതാ നിരക്കായ 6 ശതമാനത്തിന് താഴെയാണെന്നും എച്ച്എസ്ബിസിയിലെ സാമ്പത്തിക വിദഗ്ധന്‍ പറഞ്ഞു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 8.7 ശതമാനം വളര്‍ച്ച നേടി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

ഇറക്കുമതിയും കയറ്റുമതിയും മന്ദഗതിയിലായത് ഇത് ആഗോള സമ്പദ് വ്യവസ്ഥയുടെ പെട്ടെന്നുള്ള ഇടിവിനെ സൂചിപ്പിക്കുന്നു. ആഗോള ഡിമാന്‍ഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര ഡിമാന്‍ഡ് ശക്തമായി തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

നഗരങ്ങളിലെ ഡിമാന്‍ഡ് 2022-നെ അപേക്ഷിച്ച് ഗ്രാമീണ ഡിമാന്‍ഡിനേക്കാള്‍ വളരെ കൂടുതലാണ്. എന്നാല്‍ 2022-ന്റെ മധ്യം മുതല്‍ ഇത് മിതമായ നിരക്കിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

സര്‍ക്കാര്‍ മൂലധനവും വന്‍കിട കോര്‍പ്പറേറ്റുകളുടെ വര്‍ധിച്ചുവരുന്ന നിക്ഷേപ ഉദ്ദേശ്യങ്ങളും 2022 ലെ ഉപഭോഗ ചെലവിനേക്കാള്‍ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കിയെന്ന് എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റിലെ ചീഫ് ഇന്ത്യ, ഇന്തോനേഷ്യന്‍ സാമ്പത്തിക വിദഗ്ധന്‍ പ്രഞ്ജുല്‍ ഭണ്ഡാരി പറഞ്ഞു.

ഫെഡറല്‍ ബജറ്റ്, സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി മീറ്റിംഗുകള്‍ തുടങ്ങിയ വരാനിരിക്കുന്ന നയ പരിപാടികളില്‍ മാറിക്കൊണ്ടിരിക്കുന്ന വളര്‍ച്ചാ ഗതി സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന് എച്ച്എസ്ബിസി പറഞ്ഞു.

X
Top