രാജ്യത്തെ സോളാർ മേഖലയ്ക്ക് വൻ ആശ്വാസം; പുനരുപയോഗ ഊർജ പദ്ധതികൾക്ക് കാലാവധി നീട്ടി നൽകി കേന്ദ്ര സർക്കാർആഴക്കടൽ മത്സ്യബന്ധന മേഖലയ്ക്ക് പുതിയ വാതില്‍ തുറക്കുന്നു; പരിഷ്‌കാരങ്ങൾ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചുമ്യൂച്വൽ ഫണ്ടിൽ റെക്കോഡ് മുന്നേറ്റവുമായി ഇന്ത്യ; ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗംകെനിയയിലേക്കുള്ള പെട്രോളിയം കയറ്റുമതിയിൽ സൗദിയെയും യുഎഇയെയും മറികടന്ന് ഇന്ത്യഇന്ത്യ-റഷ്യ വ്യാപാരം കുതിച്ചുയരുന്നു; ലക്ഷ്യം 100 ബില്യണ്‍ ഡോളര്‍

ഇന്ത്യയുടെ ജിഡിപി 6.5 ശതമാനം നിരക്കിൽ വളരുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ജി.ഡി.പി 6.5 ശതമാനം നിരക്കിൽ വളരുമെന്ന് പ്രവചനവുമായി ധനകാര്യമന്ത്രാലയം. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ സുസ്ഥിരമായ വളർച്ചയുണ്ടാകുമെന്നാണ് പ്രവചനം.

പണപ്പെരുപ്പത്തിൽ കുറവുണ്ടാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. പണപ്പെരുപ്പം 5.4 ശതമാനമായിരിക്കുമെന്നാണ് ആർ.ബി.ഐ പ്രവചനം.

ഒക്ടോബർ-നവംബർ മാസങ്ങളിൽ രാജ്യത്തെ ഊർജോപയോഗവും വാഹനവിൽപ്പനയും വർധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നതിന്റെ സൂചനയായാണ് കേന്ദ്രസർക്കാർ ഇതിനെ വിലയിരുത്തുന്നത്.

പണപ്പെരുപ്പം, വിതരശൃംഖലയിയെ തടസ്സങ്ങൾ, വിവിധ രാജ്യങ്ങൾക്കിടയിലുള്ള സംഘർഷങ്ങൾ എന്നിവ ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയിൽ തിരിച്ചടിയുണ്ടാക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു.

നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഉപഭോഗം വർധിക്കുന്നുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. സ്വകാര്യ നിക്ഷേപവും ഉയരുന്നുണ്ട്. ഡിമാൻഡ് ഉയരുന്നത് നിർമാണ, സേവന മേഖലകൾക്ക് ഗുണകരമാണ്.

പണപ്പെരുപ്പം പിടിച്ചുനിർത്താൻ പലിശനിരക്കുകൾ കുറച്ചത് ഗുണകരമായെങ്കിലും ഇപ്പോഴും പണപ്പെരുപ്പം സർക്കാർ ലക്ഷ്യത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ.

X
Top