കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ഇന്ത്യന്‍ ആഭ്യന്തര വിപണി മറ്റ് വികസ്വര വിപണികള്‍ക്കൊപ്പമെത്തുമെന്ന് ജെഫരീസ്

ന്യൂഡല്‍ഹി: മറ്റ് വികസ്വര രാജ്യങ്ങളുടേതിന് വച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി താഴ്ചയിലാണ്. എന്നാല്‍ ഈ പ്രവണതയ്ക്ക് മാറ്റം വരുമെന്ന് പ്രവചിക്കുകയാണ് ജെഫരീസ്.

മാര്‍ക്കറ്റ് മൂല്യനിര്‍ണ്ണയം 10 വര്‍ഷത്തെ ശരാശരിയിലേക്ക് തിരുത്തിയിട്ടുണ്ടെന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ഹോള്‍ഡിംഗുകള്‍ ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണെന്നും ബ്രോക്കറേജ് അതിന്റെ സമീപകാല റിപ്പോര്‍ട്ടില്‍ പറഞ്ഞു.

മാത്രമല്ല ഉയരുന്ന സ്വകാര്യ കാപക്‌സ് വളര്‍ച്ച ഉറപ്പുവരുത്തും. ബ്രോക്കറേജ് തയ്യാറാക്കിയ മാതൃക പോര്‍ട്ട്‌ഫോളിയോ ആഭ്യന്തര കമ്പനികളെ അനുകൂലിക്കുന്നതാണ്. സാമ്പത്തികം, വ്യവസായങ്ങള്‍, ഉപഭോക്തൃ സ്റ്റേപ്പിള്‍സ്, പ്രോപ്പര്‍ട്ടി മേഖലകളിലാണ് ഓവര്‍വെയ്റ്റ് റേറ്റിംഗുള്ള സ്ഥാപനങ്ങള്‍.

ഐടി,ഫാര്‍മ, ഊര്‍ജ്ജം എന്നിവയില്‍ ബ്രോക്കറേജ് വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ല. നവംബര്‍ 2022 തൊട്ട് മറ്റ് വളര്‍ന്നുവരുന്ന വിപണികളെ അപേക്ഷിച്ച് 18 ശതമാനം പോയിന്റുകള്‍ കുറവാണ് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളുടേത്.

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ ഷോര്‍ട്ട് പോസിഷെനെടുക്കുകയും ചൈന, തായ് വാന്‍ പോലുള്ള രാജ്യങ്ങളില്‍ വാങ്ങല്‍ ശക്തമാക്കുകയുമാണ്. ചൈന കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമായതാണ് വിദേശനിക്ഷേപകരെ അവിടേയ്ക്ക് ആകര്‍ഷിച്ചത്.

എഫ്പിഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) ഇന്ത്യ വിടാനിടയായ മറ്റൊരു കാരണം ആഭ്യന്തര ഓഹരികളുടെ അമിത മൂല്യനിര്‍ണ്ണയമാണ്.

X
Top