ഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’

പവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

മുംബൈ: വൈദ്യുതി ആവശ്യകത പ്രവചിക്കുന്ന രീതി ഇന്ത്യ പുനഃപരിശോധിക്കുന്നു.ഉല്‍പ്പാദന ശേഷി ആവശ്യവുമായി പൊരുത്തപ്പെടുന്നുവെന്നും ശുദ്ധമായ ഊര്‍ജത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഗ്രിഡ് സ്ഥിരത പുലര്‍ത്തുന്നുവെന്നും ഉറപ്പാക്കുന്നതിനാണിത്.

ഗവണ്‍മെന്റിന്റെ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി അഥവാ സിഇഎ കാലാവസ്ഥാ ഏജന്‍സികളുമായി സഹകരിച്ച് മെച്ചപ്പെട്ട പാരിസ്ഥിതിക ഡാറ്റ ആക്സസ് ചെയ്യാനും അപ്രതീക്ഷിത സംഭവങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ പ്രവചനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും പ്ലാനിംഗ് ബോഡിയുടെ ചെയര്‍പേഴ്സണ്‍ ഘനശ്യാം പ്രസാദ് പറഞ്ഞു.

‘ഞങ്ങള്‍ ഓരോ അഞ്ച് വര്‍ഷത്തിലും വിശദമായ ഡിമാന്‍ഡ് അസസ്‌മെന്റ് നടത്തുന്നു, അത് ഇപ്പോള്‍ ഓരോ രണ്ട് വര്‍ഷത്തിലും നടത്താനും ഒടുവില്‍ ഇത് ഒരു വാര്‍ഷിക പദ്ധതിയാക്കാനും ഞങ്ങള്‍ ഒരുങ്ങുന്നു’ അദ്ദേഹം പറഞ്ഞു.

മാറിക്കൊണ്ടിരിക്കുന്ന വൈദ്യുതി ഉപയോഗ രീതികള്‍, ഇടയ്ക്കിടെയുള്ള സൗരോര്‍ജ്ജത്തിന്റെയും കാറ്റ് ഊര്‍ജ്ജത്തിന്റെയും ഉയരുന്ന ഉപയോഗം, വര്‍ധിച്ചുവരുന്ന തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ എന്നിവ ഡിമാന്‍ഡ് പ്രവചനം സങ്കീര്‍ണ്ണമാക്കുന്നു. ഇതിന് വ്യവസ്ഥാപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്.

സപ്ലൈ-ഡിമാന്‍ഡ് പൊരുത്തക്കേടുകള്‍ തടയുന്നതിനും ചെലവ് നിയന്ത്രിക്കുന്നതിനും ബ്ലാക്ക്ഔട്ടുകള്‍ തടയുന്നതിനും ഭാവിയിലെ ഡിമാന്‍ഡ് കൂടുതല്‍ കൃത്യമായി അളക്കുന്നത് അത്യന്താപേക്ഷിതമാണ്.

ദേശീയ തലത്തില്‍ ഡിമാന്‍ഡ് വിലയിരുത്തലുകള്‍ സംസ്ഥാന വിതരണ യൂട്ടിലിറ്റികളില്‍ നിന്നുള്ള സംയോജനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

എന്നാല്‍ സംസ്ഥാന യൂട്ടിലിറ്റികള്‍ ഇപ്പോഴും പുരാതന മോഡലിംഗ് രീതികളാണ് പിന്തുടരുന്നതെന്ന് പിഡബ്ല്യുസി ഇന്ത്യയുടെ കാലാവസ്ഥാ ഊര്‍ജ്ജ പങ്കാളിയായ ഹിതേഷ് ചാനിയാര പറഞ്ഞു.

‘സംസ്ഥാന യൂട്ടിലിറ്റികള്‍ക്ക് അവരുടെ സ്വന്തം ആവശ്യം കൂടുതല്‍ കൃത്യമായി അളക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് ദേശീയ തലത്തിലുള്ള ഡിമാന്‍ഡ് പ്രവചനങ്ങള്‍ ശരിയായി ലഭിക്കൂ’ചാനിയാര പറഞ്ഞു.

X
Top