അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

പുനരുപയോഗ ഊർജ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് 250 ബില്യൺ ഡോളറിന്റെ നിക്ഷേപം ആവശ്യമാണെന്ന് മൂഡീസ്

ഡൽഹി: 2070-ഓടെ ഇന്ത്യയുടെ ലക്ഷ്യമായ അറ്റ-പൂജ്യം ഉദ്‌വമനത്തിൽ എത്തണമെങ്കിൽ, സർക്കാർ നയങ്ങൾ, സ്വകാര്യ മേഖലയുടെ പങ്കാളിത്തം, കുറഞ്ഞ ചിലവ് മൂലധനം എന്നിവയാൽ പ്രാപ്തമാക്കിയ പുനരുപയോഗ ഊർജത്തിലേക്ക് ഊർജ മിശ്രിതം മാറേണ്ടതുണ്ട് എന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് തിങ്കളാഴ്ച ഒരു റിപ്പോർട്ടിൽ പറഞ്ഞു. സ്വകാര്യമേഖലയെയും വിദേശ നിക്ഷേപകരെയും പുനരുപയോഗ ഊർജ്ജ പദ്ധതികളിൽ പങ്കാളികളാകാൻ പ്രോത്സാഹിപ്പിക്കുന്നതിൽ ഗവൺമെന്റിന്റെ പിന്തുണ ഇന്ത്യയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായകമാകുമെന്ന് റിപ്പോർട്ട് പറയുന്നു. മൊത്തത്തിൽ 2030 ലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാജ്യത്തിന് ഏകദേശം 225-250 ബില്യൺ ഡോളർ നിക്ഷേപം ആവശ്യമാണ് എന്നും റിപ്പോർട്ട് വ്യക്തമാകുന്നു.

2030-ലെ പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങളിലെത്താനുള്ള ഇന്ത്യയുടെ കഴിവ് നിർണ്ണയിക്കുന്നത് പൊതു-സ്വകാര്യ മേഖലകളിൽ നിന്ന് കുറഞ്ഞ ചെലവും ദീർഘകാലവും വൈവിധ്യമാർന്നതുമായ സാമ്പത്തിക സ്രോതസ്സുകൾ നേടാനുള്ള അതിന്റെ കഴിവാണെന്നും അതിൽ പറയുന്നു. 2022 മാർച്ചിലെ 157GW-ൽ നിന്ന് 2030-ഓടെ 500GW ആയി പുനരുപയോഗിക്കാവുന്ന ഊർജ്ജ ശേഷി മൂന്നിരട്ടിയാക്കാനും ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്ന് 50% വൈദ്യുതി ഉൽപ്പാദിപ്പിക്കാനും രാജ്യം ലക്ഷ്യമിടുന്നു.

ഗവൺമെന്റിന്റെ തുടർനയ പിന്തുണ നിർണായകമാണെന്നും, അതേസമയം സർക്കാർ ഉടമസ്ഥതയിലുള്ള വിതരണ ബിസിനസുകളുടെ മോശം സാമ്പത്തിക ആരോഗ്യം രാജ്യത്തിന്റെ പുനരുപയോഗ ഊർജ മേഖലയ്ക്ക് തടസ്സമായി തുടരുമെന്നും, ഒപ്പം പുനരുപയോഗ ഊർജ്ജ കമ്പനികളുടെ പ്രവർത്തന മൂലധന കടം വർദ്ധിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട് പറയുന്നു.

X
Top