എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തില്‍പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇടിവ്രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പെന്ന് സര്‍വേ റിപ്പോര്‍ട്ട്വൈദ്യുതോല്‍പ്പാദനത്തില്‍ പകുതിയും ഫോസില്‍ രഹിതമെന്ന് റിപ്പോര്‍ട്ട്വരുമാനം കുറച്ച് കാണിക്കുന്ന അതിസമ്പന്നരുടെ മേൽ സൂക്ഷ്മ നിരീക്ഷണത്തിന് ഐടി വകുപ്പ്

ഇന്ത്യ കയറ്റി അയച്ചത് 2,414 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണ്‍

മുംബൈ: പെട്രോളിയം ഉത്പന്നങ്ങളെ മറികടന്ന് ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം കയറ്റുമതിചെയ്യുന്ന ഉത്പന്നമായി സ്മാർട്ട്ഫോണ്‍.

സർക്കാരിന്റെ പുതിയ കണക്കുകളിലാണ് 2024-’25 സാമ്പത്തികവർഷം ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ സ്മാർട്ട്ഫോണ്‍ മുന്നിലെത്തിയത്.

ആപ്പിള്‍, സാംസങ് കമ്പനികളുടെ കയറ്റുമതിയില്‍ 55 ശതമാനം വർധനയാണ് കഴിഞ്ഞ സാമ്പത്തികവർഷം രേഖപ്പെടുത്തിയത്. ആകെ 2,414 കോടി ഡോളറിന്റെ സ്മാർട്ട്ഫോണുകള്‍ കയറ്റി അയച്ചു. 2023-24-ല്‍ ഇത് 1,557 കോടി ഡോളറും 2022-23-ല്‍ 1,096 കോടി ഡോളറുമായിരുന്നു.

സർക്കാർ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്നുവർഷത്തിനിടെ അമേരിക്കയിലേക്കും ജപ്പാനിലേക്കുമാണ് സ്മാർട്ട്ഫോണ്‍ കയറ്റുമതി ഗണ്യമായി കൂടിയത്. അമേരിക്കയിലേക്കുള്ള കയറ്റുമതി 2022-23-ല്‍ 216 കോടി ഡോളറായിരുന്നത് 2024-25-ല്‍ 1,060 കോടി ഡോളറായി ഉയർന്നു.

അഞ്ചുമടങ്ങാണ് വർധന. ജപ്പാനിലേക്കുള്ളത് ഇതേകാലയളവില്‍ 12 കോടി ഡോളറില്‍നിന്ന് 52 കോടി ഡോളറായി ഉയർന്നു. കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ പദ്ധതിയാണ് ഈ മുന്നേറ്റത്തിനു പിന്നില്‍.

കൗണ്ടർപോയിന്റ് റിസർച്ച്‌ എന്ന അനാലിസിസ് കമ്പനിയുടെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍നിന്നുള്ള സ്മാർട്ട് ഫോണ്‍ കയറ്റുമതിയുടെ 94 ശതമാനവും ആപ്പിളും സാംസങ്ങും ചേർന്നാണ്.

2025 ജനുവരി-മാർച്ച്‌ കാലത്ത് 30 ലക്ഷം ഐഫോണുകള്‍ ഇന്ത്യയില്‍നിന്ന് കയറ്റി അയച്ചതായി ഐഡിസി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതില്‍ കൂടുതലും ഐഫോണ്‍ 16 ആയിരുന്നു.

X
Top