2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

രാജ്യത്തെ ബാങ്ക് തട്ടിപ്പുകളില്‍ വന്‍ കുതിപ്പ്

മുംബൈ: കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023-24) ഇന്ത്യയിലെ ബാങ്കുകളില്‍ നടന്നത് 36,075 തട്ടിപ്പുകള്‍. 2022-23ലെ 13,564 തട്ടിപ്പുകളെ അപേക്ഷിച്ച് 166 ശതമാനമാണ് വര്‍ധനയെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി. അതായത്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണം രണ്ടിരട്ടിയോളം വര്‍ധിച്ചു.

അതേസമയം, തട്ടിപ്പിലുള്‍പ്പെട്ട തുകയുടെ മൂല്യം കുറയുന്നു എന്നത് ആശ്വാസമാണ്. 2022-23ല്‍ 26,127 കോടി രൂപയുടെ തട്ടിപ്പ് നടന്നിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 46.7 ശതമാനം താഴ്ന്ന് 13,930 കോടി രൂപയായി.

ഏറ്റവുമധികം തട്ടിപ്പ് നടക്കുന്നത് സ്വകാര്യബാങ്കുകളിലാണെങ്കിലും തട്ടിപ്പുമൂല്യത്തില്‍ മുന്നില്‍ പൊതുമേഖലാ ബാങ്കുകളാണ്. ഡിജിറ്റല്‍ പേയ്‌മെന്റുകളിലാണ് (കാര്‍ഡ്/ഇന്റര്‍നെറ്റ്) തട്ടിപ്പുകളുടെ എണ്ണം കൂടുതല്‍.

എന്നാല്‍, കൂടുതല്‍ തുകയുടെ തട്ടിപ്പ് നടക്കുന്നത് വായ്പാ രംഗത്താണ്.

സ്വകാര്യ ബാങ്കുകളിലാണ് ഡിജിറ്റല്‍ പേയ്‌മെന്റിലെ തട്ടിപ്പ് കൂടുതല്‍. പൊതുമേഖലാ ബാങ്കുകളില്‍ വായ്പകളിലാണ് തട്ടിപ്പ് കൂടുതലും നടക്കുന്നത്.

X
Top