Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

റിലയൻസ് ക്യാപിറ്റലിനായി 8,000 കോടി കടമെടുക്കാൻ ഹിന്ദുജ ഗ്രൂപ്പ്

റിലയൻസ് പവർ വഴി തിരിച്ചുവരവിന് ശ്രമിക്കുന്ന അനിൽ അംബാനിയെ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണികൾ കാണുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും റിലയൻസ് പവറിന്റെ വായ്പാ ബാധ്യതകൾ ഒഴിവാക്കാൻ അനിൽ അംബവനിക്കു സാധിച്ചു.

കഴിഞ്ഞ ദിവസമാണ് കമ്പനി മൂന്നു ബാങ്കുകളുടെ ലോൺ ബുക്ക് സെറ്റിൽ ചെയ്ത കാര്യം എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. ഇതിനു ശേഷം റിലയൻസ് പവർ ഓഹരികൾ അപ്പർ സർക്യൂട്ടിലാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ സഹോദരനാണ് അനിൽ അംബാനി. ഒരുവേള ലോക കോടീശ്വര പട്ടികയിൽ ആറാം സ്ഥാനക്കാരണായിരുന്നു അനിൽ.

എന്നാൽ ഉയർന്ന കടത്തെ തുടർന്നു വർഷങ്ങൾക്കു മുമ്പ് യുകെ കോടതിയിൽ പാപ്പരത്തം പ്രഖ്യാപിച്ചു. റിലയൻസ് പവർ തിരിച്ചുവരവിന് ശ്രമിക്കുന്നതിനിടെ റിലയൻസ് ക്യാപിറ്റലും വാർത്തകളിൽ നിറയുകയാണ്.

അടുത്തിടെ ഹിന്ദുജ ഗ്രൂപ്പ് റിലയൻസ് ക്യാപിറ്റലിനായുള്ള ചരടുവലികളിൽ വിജയം കണ്ടിരുന്നു.

അനിൽ അംബാനിയുടെ കടക്കെണിയിലായ റിലയൻസ് ക്യാപിറ്റലിനെ 9,650 കോടി രൂപയ്ക്കാണ് ഹിന്ദുജ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. ഏറ്റെടുക്കൽ കോടതി, റെഗുലേറ്ററി അനുമതികൾക്കു ശേഷമായിരിക്കും.

അനിൽ അംബാനിയുടെ കമ്പനി വാങ്ങുന്നതിനായി പ്രമുഖ ജാപ്പനീസ് ബാങ്കുകളിൽ നിന്ന് 8,000 കോടി രൂപ വായ്പയെടുക്കാൻ ഹിന്ദുജ ഗ്രൂപ്പ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.

ജാപ്പനീസ് ബാങ്കുകളായ മിസുഹോ, എസ്എംബിസി, എംയുഎഫ്ജി എന്നിവയുമായാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ചർച്ചകൾ പുരോഗമിക്കുന്നതെന്നു റിപ്പോർട്ടുകളുണ്ട്.

റിലയൻസ് ക്യാപിറ്റൽ- ഹിന്ദുജ ഇടപാട് അവസാനിപ്പിക്കുന്നതിന് പാപ്പരത്വ കോടതി നിശ്ചയിച്ചിരിക്കുന്ന സമയപരിധി മേയ് 27 ആണ്. ഇതിനു മുമ്പ് വായ്പ ഉറപ്പാക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. പ്രതിവർഷം 8- 9 ശതമാനം പലിശ നിരക്കിൽ അഞ്ച് വർഷത്തെ വായ്പയാണ് ഹിന്ദുജ ഗ്രൂപ്പ് ശ്രമിക്കുന്നത്.

പുതിയ നീക്കങ്ങൾ വഴി നിപ്പോൺ ലൈഫുമായുള്ള റിലയൻസ് ക്യാപിറ്റലിന്റെ പങ്കാളിത്തത്തിൽ നിന്ന് ജാപ്പനീസ് ബാങ്കുകൾക്ക് ആശ്വാസം ലഭിക്കുമെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റിലയൻസ് ക്യാപിറ്റലും, നിപ്പോൺ ലൈഫും ചേർന്ന് ഇന്ത്യയിൽ ഒരു ലൈഫ് ഇൻഷുറൻസ് സംയുക്ത സംരംഭം നടത്തുന്നുണ്ട്.

റിലയൻസ് ക്യാപിറ്റലിന്റെ കാര്യത്തിൽ തീർപ്പാകുന്നത് അനിൽ അംബാനിക്കും ആശ്വാസമാകും. മറ്റു കമ്പനികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതു സഹായിക്കും.

റിലയൻസ് പവറിനു പിന്നാലെ റിലയൻസ് ഇൻഫ്രസ്ട്രക്ച്ചറിലും അനിൽ അംബാനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

റിലയൻസ് പവറിനൊപ്പം ഇൻഫ്രസ്ട്രക്ച്ചറിലെ കടങ്ങളും കമ്പനി കുറച്ചെന്നു ചില റിപ്പോർട്ടുകളുണ്ട്.

X
Top