ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലോകവിപണിയിൽ വൻ ഡിമാൻഡ്; സിംഗപ്പൂരിലും ശ്രീലങ്കയിലും കയറ്റുമതിയിൽ 100% കുതിപ്പ്പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിൻഡ്ഫാൾ ടാക്സ് കുറച്ചുഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതിസർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നുജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ

ഐപിഒക്കൊരുങ്ങി ജിപി ഇക്കോ സൊല്യൂഷൻസ്

മുംബൈ: ജിപി ഇക്കോ സൊല്യൂഷൻസ് ഇന്ത്യ (ജിപിഇഎസ്) ഐപിഒലൂടെ 35 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നതായി സിഇഒ ദീപക് പാണ്ഡെ അറിയിച്ചു.

ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക കമ്പനിയുടെ വിപുലീകരണ പദ്ധതികൾക്കും പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പത്തു രൂപ മുഖവിലയുള്ള 32.76 ലക്ഷം ഓഹരികളാണ് ഇഷ്യൂവിലൂടെ വിൽക്കുക. ഐപിഒലൂടെ പ്രൊമോട്ടർമാർ കമ്പനിയുടെ 25 ശതമാനം ഓഹരികൾ വിൽക്കും.

“30-35 കോടി രൂപയ്ക്ക് ഇടയിൽ മൂലധനം സമാഹരിക്കാനാണ് ജിപി ഇക്കോ സോളാർ ഉദ്ദേശിക്കുന്നത്. പ്രവർത്തന മൂലധനത്തിനും വിപുലീകരണത്തിനുമായി 12.45 കോടി രൂപ മാറ്റിവെക്കും, കൂടാതെ നോയിഡയിൽ പുതിയ സോളാർ ഇൻവെർട്ടർ അസംബ്ലി സൗകര്യത്തിനായി 7.6 കോടി രൂപ ഞങ്ങളുടെ അനുബന്ധ സ്ഥാപനമായ ഇൻവർജി ഇന്ത്യയിൽ നിക്ഷേപിക്കും.

ബാക്കിയുള്ള ഫണ്ട് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കും,” കമ്പനിയുടെ എംഡി കൂടിയായ പാണ്ഡെ പറഞ്ഞു.

ഈ മാസം അവസാനത്തോടെ ഐപിഒ വിപണിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോയിഡ ആസ്ഥാനമായുള്ള ജിപിഇഎസ് സോളാർ സൗരോർജ്ജ ഡൊമെയ്‌നിലെ ഇപിസി (എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം) കമ്പനിയാണ്.

കോർപ്പറേറ്റ് ക്യാപിറ്റൽ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ ലീഡ് മാനേജർ. ബിഗ്‌ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.

2024 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഡിസംബർ കാലയളവിൽ കമ്പനി 78.40 കോടി രൂപയുടെ വരുമാനവും 4.73 കോടി രൂപയുടെ ലാഭവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

X
Top