ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

അരി വില ഉയരുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉല്‍പ്പാദനത്തിലെ കുറവും കയറ്റുമതിയിലുണ്ടായ വര്‍ധനവും കാരണം അരി വില വര്‍ധിക്കുമെന്ന് ഭക്ഷ്യമന്ത്രാലയം. കയറ്റുമതി നയത്തില്‍ നടത്തിയ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കവേയാണ് മന്ത്രാലയം ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര അരി ഉല്‍പ്പാദനം 6 ശതമാനം കുറഞ്ഞ് 104.99 ദശലക്ഷം ടണ്ണാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം പൊടി അരിയുടെ കയറ്റുമതി ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ 21.31 ലക്ഷം ടണ്ണായി വര്‍ധിച്ചു. മൊത്തം അരി കയറ്റുമതിയില്‍ 11 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ അരിയുടെ ചില്ലറ വില്‍പന വില ആഴ്ചയില്‍ 0.24 ശതമാനവും മാസത്തില്‍ 2.46 ശതമാനവും സെപ്തംബര്‍ 19 വരെ 8.67 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

അഞ്ച് വര്‍ഷത്തിനിടെ ശരാശരി 15.14 ശതമാനം വര്‍ധനവുണ്ടായി. പൊതുവിപണിയില്‍ കിലോയ്ക്ക് 16 രൂപയായിരുന്ന പൊടി അരിയുടെ വില സംസ്ഥാനങ്ങളില്‍ 22 രൂപയായി ഉയര്‍ന്നെന്നും വിലവര്‍ധന തുടരുമെന്നും മന്ത്രാലയം അറിയിക്കുന്നു. അരിയുടെ വിലവര്‍ധന കോഴി, മൃഗസംരക്ഷണ കര്‍ഷകരെയും ബാധിക്കും.

ഉത്പാദന ചെലവേറുന്നതോടെയാണ് ഇത്. കോഴിത്തീറ്റയുടെ 60-65 ശതമാനം പൊടിയരിയാണ്. അതുകൊണ്ടുതന്നെ മുട്ട, പാല്‍ എന്നിവയ്ക്ക് വിലകൂടും.

ധാന്യങ്ങളുടെ വില വര്‍ധനവാണ് മൊത്തം ഭക്ഷ്യ ഉപഭോക്തൃ വിലയെ ബാധിക്കുന്നത് എന്നിരിക്കെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ് അരിവില വര്‍ധന. പണപ്പെരുപ്പം 2-6 ഒതുക്കാന്‍ ശതമാനങ്ങള്‍ക്കുള്ളില്‍ ശ്രമിക്കുന്നതിനാല്‍ പ്രത്യേകിച്ചും. ആഭ്യന്തര വില കുറയ്ക്കുന്നതിന് ഈ മാസം ആദ്യം, പൊടി അരിയുടെ കയറ്റുമതി നിരോധിക്കുകയും ബസ്മതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ ചുമത്തുകയും ചെയ്തിരുന്നു.

X
Top