റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ബൈജൂസിൽ പരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടതായി റിപ്പോർട്ട്

ബെംഗളൂരു: ബൈജൂസിൽ പരിശോധന നടത്താൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ബൈജൂസിനെ നിയന്ത്രിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് പരിശോധന.

കമ്പനികളുടെ നിയമം നടപ്പാക്കാൻ ചുമതലയുള്ള കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഇവിടെ പരിശോധന നടത്തും.

അതേസമയം, മൂന്ന് ബോർഡ് അംഗങ്ങൾ, ഓഡിറ്റർ എന്നിവരുടെ പുറത്തുപോകൽ, കോർപ്പറേറ്റ് ഭരണവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ ഉൾപ്പെടെ വിവിധ വെല്ലുവിളികൾക്ക് എതിരെ പോരാടുകയാണ് ബൈജൂസ്.

ഫിനാൻഷ്യൽ സ്‌റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ബൈജൂസിന്റെ ഓഡിറ്ററായ ഡെലോയിറ്റ് ഹാസ്‌കിൻസ് ആൻഡ് സെൽസ് ജൂണിൽ രാജിവച്ചിരുന്നു.

കൂടാതെ, പീക്ക് XV പാർട്‌ണേഴ്‌സിന്റെ (സെക്വോയ ക്യാപിറ്റൽ ഇന്ത്യ) ബോർഡ് അംഗങ്ങളായ ജിവി രവിശങ്കർ, പോറസിന്റെ റസൽ ഡ്രെസെൻസ്റ്റോക്ക്, ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ വിവിയൻ വു എന്നിവരും രാജിവച്ചിരുന്നു.

ബെംഗളൂരുവിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള കമ്പനിയിൽ പരിശോധന നടത്താൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അടുത്തിടെ ഹൈദരാബാദിലെ റീജിയണൽ ഡയറക്‌ടറുടെ ഓഫീസിനോട് അഭ്യർത്ഥിച്ചിരുന്നു.

പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസിനെ (എസ്എഫ്ഐഒ) ഉൾപ്പെടുത്താനുള്ള സാധ്യതയും നേരത്തെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

വായ്‌പാ ദാതാക്കളുമായി നടന്നുകൊണ്ടിരിക്കുന്ന 1.2 ബില്യൺ ഡോളറിന്റെ വ്യവഹാരങ്ങൾ, വർദ്ധിച്ചുവരുന്ന ഷെയർഹോൾഡർ പിളർപ്പ്, ബോർഡ് രാജികൾ, കാലതാമസം നേരിട്ട സാമ്പത്തിക ഫയലിംഗുകൾ, ആരോപിക്കപ്പെടുന്ന ഫെമ ലംഘനങ്ങളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ബൈജൂസ് ഇപ്പോൾ അഭിമുഖീകരിക്കുന്നുണ്ട്.

ഭരണം ശക്തിപ്പെടുത്താനുള്ള ശ്രമത്തിൽ, ബൈജൂസ് അടുത്തിടെ ഒരു പുതിയ ഉപദേശക സമിതി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. മുൻ ഇൻഫോസിസ് സിഎഫ്ഒ ടി വി മോഹൻദാസ് പൈ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ രജനീഷ് കുമാർ എന്നിവർ കൗൺസിലിൽ ചേർന്നു,

ബൈജൂസിന്റെ ബോർഡിനെയും സിഇഒ ബൈജു രവീന്ദ്രനെയും ഉപദേശിക്കുന്നതിൽ ഈ സമിതി നിർണായക പങ്ക് വഹിക്കും.

“കമ്പനിയുടെ പുതുതായി രൂപീകരിച്ച ഉപദേശക സമിതിയിൽ ചേരാനുള്ള തങ്ങളുടെ ക്ഷണം രജനിഷ് കുമാറും ടിവി മോഹൻദാസ് പൈയും സ്വീകരിച്ചുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്.

കമ്പനിയുടെ ഭാവിയെ രൂപപ്പെടുത്തുന്ന നിർണായക കാര്യങ്ങളിൽ ബൈജുവിന്റെ ബോർഡിനെയും അതിന്റെ സിഇഒ ബൈജു രവീന്ദ്രനെയും ഉപദേശിക്കുന്നതിലും നേർ വഴി കാട്ടുന്നതിലും ഈ കൗൺസിൽ ഒരു പ്രധാന പങ്ക് വഹിക്കും.” ബൈജൂസ് പ്രസ്‌താവനയിലൂടെ അറിയിച്ചു.

രണ്ട് കൗൺസിൽ അംഗങ്ങളും കമ്പനിയുടെ കഴിവിലും, ഭരണവും സാമ്പത്തിക റിപ്പോർട്ടിംഗ് രീതികളും മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ സമർപ്പണത്തിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പരിചയസമ്പന്നരായ ഉപദേശകരുടെയും പ്രൊഫഷണലുകളുടെയും മാർഗ്ഗനിർദ്ദേശത്തോടെ, ബൈജൂസ് തുടർന്നും അഭിവൃദ്ധി പ്രാപിക്കുകയും വിദ്യാഭ്യാസ മേഖലയിൽ ഗണ്യമായ സംഭാവന നൽകുകയും ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു.

X
Top