കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

കണ്ണിലൊഴിക്കുന്ന മരുന്ന്: 50,000 കുപ്പികൾ തിരിച്ച് വിളിച്ച് ഗ്ലോബൽ ഫാ‍ർമ

മേരിക്കയിലെ വിപണികളിൽ നിന്ന് കണ്ണിലൊഴിക്കുന്ന 50,000 കുപ്പി മരുന്നുകൾ പിൻവലിച്ച് ഇന്ത്യൻ കമ്പനിയായ ഗ്ലോബൽ ഫാർമ. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനി പുറത്തിറക്കിയ മരുന്നിൽ അണുബാധക്ക് കാരണമാകുന്ന സൂക്ഷ്മാണു സാന്നിധ്യം ഉള്ളതിനാലാണ് മരുന്നുകൾ തിരിച്ച് വിളിക്കുന്നത്.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കൃത്രിമമായി കണ്ണീരു വരുത്തുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ഐ ലൂബ്രിക്കൻറാണ് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നത്. കണ്ണിൻെറ വരൾച്ച മാറ്റുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന മരുന്നാണിത്.

ഡെൽസം ഫാർമയാണ് മരുന്ന് വിതരണം ചെയ്തത്. ചില മരുന്നിൻെറ പാക്കേജിംഗ് ശരിയാകാത്തതിനാൽ ട്യൂബിൽ നിന്ന് മരുന്ന് ചോർന്നൊലിക്കുന്നുണ്ട് എന്നും പരാതിയുണ്ട്.

അതേസമയം സുരക്ഷിതമായ പാക്കേജിങ്ങോട് കൂടിയ ട്യൂബുകളിലും ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 2023 ഫെബ്രുവരി 24-ന് ഗ്ലോബൽ ഫാർമ വിപണിയിൽ നിന്ന് മരുന്നുകൾ തിരിച്ചെടുത്തിരുന്നു.

മലിനമായ മരുന്നിൻറെ ഉപയോഗം കണ്ണിലെ ഗുരുതരമായ അണുബാധക്ക് കാരണമാകാം. ഇത് കാഴ്ചശക്തിയെപ്പോലും ബാധിക്കാനിടയായേക്കും. ഈ സാഹചര്യത്തിലാണ് വിപണിയിൽ എത്തിച്ച മരുന്നുകൾ തിരിച്ച് വിളിക്കുന്നത്.

കേന്ദ്രത്തിൻെറയും സംസ്ഥാനത്തിൻെറയും ഡ്രഗ് റെഗുലേറ്ററി സമിതികളിൽ നിന്നുള്ള അംഗങ്ങൾ ചെന്നൈയ്ക്ക് സമീപമുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത്‌കെയറിൻെറ നിർമ്മാണ പ്ലാൻറ് പരിശോധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ മരുന്ന് കമ്പനി ഇന്ത്യയിൽ വിൽക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഡെൽസം ഫാർമക്ക് പുറമെ അരു ഫാർമ എന്ന കമ്പനിയും മരുന്ന് വിതരണം ചെയ്യുന്നുണ്ട്. തിരിച്ചുവിളിച്ച ഉൽപ്പന്നം കൈവശമുള്ള മൊത്തകച്ചവടക്കാരും ചില്ലറകച്ചവടക്കാരും മരുന്നുകൾ വിതരണം ചെയ്യരുതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഉപഭോക്താക്കൾ മരുന്ന് കൈവശം വചിട്ടുണ്ടെങ്കിലും ഉപയോഗിക്കരുതെന്ന് നിർദേശമുണ്ട്. ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച് വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം സംബനന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടയിലാണ് പുതിയൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്.

നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ മാരിയോൺ ബയോടെക് നിർമ്മിക്കുന്ന കഫ് സിറപ്പുകൾ കുട്ടികൾക്ക് നൽകരുതെന്ന് നേരത്തെ നൽകി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

മാരിയോണ്‍ ബയോടെക് എന്ന കമ്പനി നിര്‍മിച്ച ഡോക്-1 മാക്‌സ് എന്ന കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖബാധിതരായ 21 കുട്ടികളാണ് കഫ് സിറപ്പ് കഴിച്ചത്. ഇതില്‍ 18 കുട്ടികളും മരണപ്പെട്ടുവെന്ന് ഉസ്‌ബെക്കിസ്താന്‍ വ്യക്തമാക്കിയിരുന്നു.

അതുപോലെ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായത് നാല് ഇന്ത്യൻ കമ്പനികളുടെ ചുമയ്‌ക്കുള്ള മരുന്നുകളാണെന്ന് ആരോപണവും അടുത്തിടെ ഉയർന്നിരുന്നു.

X
Top