ഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരംഇന്ത്യയുടെ കരുതൽ എണ്ണശേഖരം 3 കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണ

ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്‌ ലിസ്റ്റിംഗ്‌ ദിനത്തില്‍ 8% ഇടിഞ്ഞു

ന്നലെ ലിസ്റ്റ്‌ ചെയ്‌ത ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്‌ ഇഷ്യു വിലയില്‍ നിന്നും എട്ട്‌ ശതമാനം ഇടിഞ്ഞു. 368 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി ഇന്നലെ 338 രൂപ വരെ ഇടിഞ്ഞു. എന്‍എസ്‌ഇയില്‍ 359.50 രൂപയിലാണ്‌ ഈ ഓഹരി ഇന്നലെ വ്യാപാരം ആരംഭിച്ചത്‌.

വ്യാപാരത്തിനിടെ 364.80 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട്‌ ഓഹരി വില ഇടിയുന്നതാണ്‌ കണ്ടത്‌.
ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സിന്റെ ഐപിഒ 2.95 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടിരുന്നത്‌. അതേ സമയം ചെറുകിട നിക്ഷേപകര്‍ 51 ശതമാനം മാത്രമാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്‌തത്‌.

1104 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിച്ചത്‌. പുതിയ ഓഹരികളുടെ വില്‍പ്പന വഴി 600 കോടി രൂപയും ഒഎഫ്‌എസ്‌ വഴി 504 കോടി രൂപയുമാണ്‌ സമാഹരിച്ചത്‌. പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ ഒഫ്‌എസ്‌ വഴി വിറ്റൊഴിഞ്ഞത്‌.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട്‌ മൈക്രോ ഫിനാന്‍സ്‌ കമ്പനികളിലൊന്നാണ്‌ ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്‌. 2019-20നും 2021-22നും ഇടയില്‍ വരുമാനം വര്‍ധിച്ചെങ്കിലും കോവിഡും പ്രകൃതിദുരന്തങ്ങളും വിപുലീകരണ ചെലവും കമ്പനിയുടെ ലാഭം കുറയുന്നതിന്‌ കാരണമായി.

കമ്പനിയുടെ പുസ്‌തകമൂല്യത്തിന്റെ 2.32 മടങ്ങായാണ്‌ ഓഫര്‍ വില നിശ്ചയിച്ചിരിക്കുന്നത്‌. ഇത്‌ സമാന മേഖലയിലെ മറ്റ്‌ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവേറിയ നിലവാരത്തിലായിരുന്നു.

X
Top