വിദഗ്ധ സമിതി റിപ്പോർട്ട് പഠിച്ചശേഷം അതിവേഗ റെയിലിൽ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന; ചില്ലറ വില എട്ട് രൂപ കടന്നുസബ്സിഡി അരി മറിച്ചുവിറ്റ് എഥനോൾ കമ്പനികളുടെ കൊള്ള; കടുത്ത നടപടിയുമായി എഫ്സിഐഅധികമായുള്ള 700 കോടി ലീറ്റർ എഥനോൾ അയൽരാജ്യങ്ങൾക്ക് വിറ്റുകാശാക്കാൻ ഇന്ത്യ

വിദേശ നാണ്യ ശേഖരം ഉയര്‍ന്നു

ന്യൂഡല്‍ഹി: മാര്‍ച്ച് 3ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 1.46 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 562.4ബില്യണ്‍ ഡോളറായി. നാലാഴ്ചയിലെ താഴ്ചയ്ക്ക് ശേഷമാണ് കരുതല്‍ ശേഖരത്തില്‍ വളര്‍ച്ച പ്രകടമാകുന്നത്. കഴിഞ്ഞയാഴ്ച 325 മില്യണ്‍ ഡോളര്‍ കുറവായിരുന്നു രേഖപ്പെടുത്തിയത്.

നാലാഴ്ചയിലെ ഇടിവ് 15.8 ബില്യണ്‍ ഡോളര്‍. ഇതില്‍ ഏറ്റവും കുറവ് ഫെബ്രുവരി 10 ലേത് ആയിരുന്നു. 8.32 ബില്യണ്‍ താഴ്ച നേരിട്ട് ശേഖരം 566.95 ബില്യണ്‍ ഡോളറായി.

മാര്‍ച്ച് 3 ന് അവസാനിച്ച ആഴ്ചയില്‍ ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തി 497.1 ബില്യണ്‍ ഡോളറിലെത്തി.മുന്‍ ആഴ്ചയെ അപേക്ഷിച്ച് 1.2 ബില്യണ്‍ ഡോളറിന്റെ വര്‍ധന. സ്വര്‍ണ്ണ ശേഖരം 28.2 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 41.79ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ എസ്ഡിആറുകള്‍ (സ്പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്സ്) 18 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.10 ബില്യണ്‍ ഡോളറിലും അന്തര്‍ദ്ദേശീയ നാണയനിധിയിലെ (ഐഎംഎഫ്) കരുതല്‍ നില 36 മില്യണ്‍ ഡോളര്‍ താഴ്ന്ന് 5.062 ബില്യണ്‍ ഡോളറിലുമാണുള്ളത്.

2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പനയാരംഭിച്ചതോടെ പിന്നീട് ശേഖരത്തില്‍ ചോര്‍ച്ചയുണ്ടായി. എന്നാല്‍ ഡോളറിന്റെ താഴ്ച ഈയിടെ രൂപയെ വീണ്ടും ശക്തിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നിരന്തരമായ കറണ്ട്-അക്കൗണ്ട് വിടവ്, വിദേശ-വിനിമയ കരുതല്‍ ശേഖരം ഉയര്‍ത്തുന്ന ആര്‍ബിഐ നടപടി എന്നിവ കാരണം രൂപയുടെ നേട്ടങ്ങള്‍ ക്ഷണികമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

X
Top