പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിൻഡ്ഫാൾ ടാക്സ് കുറച്ചുഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതിസർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നുജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ100 ജിഗാവാട്ട് ആണവോര്‍ജ ശേഷി ലക്ഷ്യമിട്ട് ഇന്ത്യ; ഈ ദശാബ്ദത്തില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍

ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്; ഈ മാസം ഒഴുകിയെത്തിയത് 16,621 കോടി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വാങ്ങല്‍ പ്രവണത ശക്തമാക്കുന്നു. ഓഗസ്റ്റ് മാസത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 16,621 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്. ജൂലൈയില്‍ രേഖപ്പെടുത്തിയ 20,200 കോടി രൂപയുടെ നിക്ഷേപ തുടര്‍ച്ചയാണിത്.

തുടര്‍ച്ചയായ നാല് മാസം വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞിരുന്ന എഫ്പിഐകളുടെ ഈ തിരിച്ചുവരവ് വിപണിക്ക് വലിയ ആശ്വാസമാണ്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കോടിക്കണക്കിന് രൂപയാണ് വിദേശ നിക്ഷേപകര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നത്. ഫെബ്രുവരിയിലെ നിക്ഷേപത്തിന് ശേഷം ഉണ്ടായ വലിയ തിരിച്ചടിക്ക് ശേഷമാണ് ഇപ്പോള്‍ കാര്യമായ മാറ്റമുണ്ടായിരിക്കുന്നത്.

മികച്ച മൂല്യനിര്‍ണ്ണയം, സ്ഥിരതയുള്ള കോര്‍പ്പറേറ്റ് വരുമാനം, യു.എസ് പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷകള്‍, ക്രൂഡ് ഓയില്‍ വിലയിലെ കുറവ് തുടങ്ങിയ ആഗോള ഘടകങ്ങളാണ് നിക്ഷേപകരെ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് ആകര്‍ഷിക്കുന്നത്. കൊറിയ-തായ്വാന്‍ എഐ വ്യാപാരങ്ങളില്‍ നിന്നുള്ള മൂലധന വൈവിധ്യവല്‍ക്കരണവും ഇതിന് സഹായകമായിട്ടുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇന്ത്യയെക്കുറിച്ചുള്ള ആശങ്കകളേക്കാള്‍ ആഗോള മാക്രോ ഘടകങ്ങളാണ് നേരത്തെയുള്ള വില്‍പ്പനയ്ക്ക് കാരണമെന്ന് പുതിയ നിക്ഷേപ ഒഴുക്ക് വ്യക്തമാക്കുന്നു. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ആരോഗ്യ സംരക്ഷണം, കണ്‍സ്യൂമര്‍ സര്‍വീസസ്, ഐ.ടി തുടങ്ങിയ മേഖലകളിലാണ് വിദേശ നിക്ഷേപകര്‍ ഇപ്പോള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്.

കടപ്പത്ര വിപണിയിലേക്കും എഫ്പിഐകളുടെ താല്‍പര്യം വ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. എങ്കിലും, വരും ആഴ്ചകളിലെ യു.എസ് ട്രഷറി യീല്‍ഡ്, ഡോളര്‍ സൂചിക, ക്രൂഡ് ഓയില്‍ വിലകള്‍, ഒപ്പം മിഡില്‍ ഈസ്റ്റ് ഭൂരാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും വിപണിയുടെ തുടര്‍ന്നുള്ള മുന്നേറ്റം.

X
Top