എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ഫസ്റ്റ് ലോസ് ഡിഫോള്‍ട്ട് ഗ്യാരന്റി ചട്ടക്കൂടില്‍ വ്യക്തത ആവശ്യപ്പെട്ട് ഫിന്‍ടെക്കുകള്‍

ന്യൂഡല്‍ഹി: ഫസ്റ്റ് ഡീഫോള്‍ട്ട് ഗ്യാരന്റി (എഫ്എല്‍ഡിജി) ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുവദിക്കുക,നിയന്ത്രിതമല്ലാത്ത സ്ഥാപനങ്ങളെ നിര്‍ണ്ണയിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഫിന്‍ടെക്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചു. എഫ്എല്‍ഡിജിയുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ”പരിശോധയിലാണെന്ന്” കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആര്‍ബിഐ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നിലവിലെ ഘടന തുടരാന്‍ കേന്ദ്രബാങ്ക് അനുവാദം നല്‍കി.

2021 സെപ്റ്റംബര്‍ 24-ലെ സ്റ്റാന്‍ഡേര്‍ഡ് അസറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ സെക്യൂരിറ്റൈസേഷന്‍ റഫര്‍ ചെയ്യാന്‍ എന്റിറ്റികളോട് ആവശ്യപ്പെടുകയും ചെയ്തു. 2021 സെപ്റ്റംബറിലെ സെക്യൂരിറ്റൈസേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഡിഫോള്‍ട്ട് ഗ്യാരണ്ടിക്ക് 20 ശതമാനം പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ചില ഫിന്‍ടെക് സ്ഥാപനങ്ങള്‍ 100 ശതമാനം എഫ്എല്‍ഡിജി ആവശ്യപ്പെടുന്നു.

ബാങ്കുകള്‍,ബാങ്ക് ഇതര സ്ഥാപനങ്ങള്‍, പങ്കാളി എന്‍ബിഎഫ്സികള്‍ (നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍)എന്നിവര്‍ക്കിടയില്‍ എഫ്എല്‍ഡിജി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്,’ ഡല്‍ഹി ആസ്ഥാനമായുള്ള ഫിന്‍ടെക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു. ” എഫ്എല്‍ഡിജിയില്‍ ആര്‍ബിഐ പ്രഥമദൃഷ്ട്യാ കുഴപ്പങ്ങള്‍ കാണുന്നില്ല. അതേസമയം അനുവദിക്കുകയാണെങ്കില്‍ റെഗുലേറ്ററിന് എല്ലായ്‌പ്പോഴും അതില്‍ സൂക്ഷ്മമായ മേല്‍നോട്ടമുണ്ടായിരിക്കും.

എഫ്എല്‍ഡിജി ഘടനയില്‍ കടം എടുക്കുന്ന ഒരു മൂന്നാം കക്ഷി (ഇവിടെ ഫിന്‍ടെക്കുകള്‍) നിയന്ത്രിത സ്ഥാപനങ്ങള്‍ക്കുള്ള ലോണ്‍ പോര്‍ട്ട്ഫോളിയോയിലെ ഡിഫോള്‍ട്ടിന്റെ ഒരു നിശ്ചിത ശതമാനം വരെ നഷ്ടപരിഹാരം ഉറപ്പ് നല്‍കുന്നു.

X
Top