ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഫിനോലെക്‌സ് ഇൻഡസ്‌ട്രീസിന്റെ ശേഷി വിപുലീകരണം പുരോഗമിക്കുന്നു

പൈപ്പ്‌സ് ആൻഡ് ഫിറ്റിംഗ്‌സ് ഉല്പാദനം മെച്ചപ്പെടുത്താനൊരുങ്ങി ഫിനോലെക്‌സ് ഇൻഡസ്ട്രീസ്. ശേഷി വർധിപ്പിക്കാൻ കമ്പനിക്ക് നിരവധി പദ്ധതികളുണ്ടെന്നും പൈപ്പ്, ഫിറ്റിംഗ്സ് വിഭാഗത്തിലുള്ള അവ പുരോഗമിക്കുകയാണെന്നും ഫിനോലെക്സ് ഇൻഡസ്ട്രീസ് എംഡി അജിത് വെങ്കിട്ടരാമൻ പറഞ്ഞു.

പൈപ്പ്‌സ് ആൻഡ് ഫിറ്റിംഗ്‌സ് ഉൽപാദന ബിസിനെസ്സിൽ 60 ശതമാനം ഉപഭോക്താക്കൾ കാർഷിക മേഖലയിൽ നിന്നാണ്. പ്ലംബിംഗ്, സാനിറ്റേഷൻ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉയർന്ന മാർജിൻ പൈപ്പുകൾക്കും ഫിറ്റിംഗ്സ് ബിസിനസിനും അനുകൂലമായി 80:20 ഓഹരിയാണ് കമ്പനി ലക്ഷ്യമിടുന്നത്.

കമ്പനിയുടെ ഫിറ്റിംഗ്‌സ് കപ്പാസിറ്റി 48,000 ടണ്ണാണ്, അതിൽ 12,000 ടൺ ഇൻ-ഹൗസ് ആണ്, ബാക്കിയുള്ളവ ക്യാപ്റ്റീവ് വെണ്ടർമാർക്ക് ഔട്ട്‌സോഴ്‌സ് ചെയ്തു. 2024 സാമ്പത്തിക വർഷത്തിൽ നോൺ അഗ്രി പൈപ്പുകൾക്കും ഫിറ്റിംഗ്‌സ് വിഭാഗത്തിലും കമ്പനിയ്ക്ക് അതിവേഗ വളർച്ച കാണുമെന്ന് വെങ്കിട്ടരാമൻ പറഞ്ഞു.

പൈപ്പ്‌സ് ആൻഡ് ഫിറ്റിംഗ്‌സ് വിഭാഗം 7 ശതമാനം വർധിച്ച് 857 കോടി രൂപയിലെത്തി. 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അഗ്രി പൈപ്പ് വിഭാഗത്തിൽ 6% കുറവുണ്ടായി. രണ്ടാം പാദത്തിൽ മൺസൂൺ കാരണം പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത് ബുദ്ധിമുട്ടുള്ളതിനാൽ പരമ്പരാഗതമായി അളവിൽ കുറവുണ്ടായിട്ടുണ്ട്.

പോളി വിനൈൽ ക്ലോറൈഡ് (പിവിസി) വിലയിൽ ഇടിവ് പ്രതീക്ഷിക്കുന്ന വിപണിയിൽ അഗ്രി ഓഫ്‌ടേക്കിനെയും ബാധിച്ചു. വിലയിടിവ് പ്രതീക്ഷിച്ച്, അഗ്രി സെഗ്‌മെന്റ് വാങ്ങുന്നവർ തങ്ങളുടെ വാങ്ങൽ തീരുമാനം മാറ്റിവച്ചതായി വെങ്കിട്ടരാമൻ പറഞ്ഞു.

രാജ്യത്ത് മിതമായ മഴ ലഭിക്കുന്നതിനാൽ, രണ്ടാം പകുതിയിൽ ഉയർന്ന ഡിമാൻഡും മെച്ചപ്പെട്ട ഓഫ്‌ടേക്കും കമ്പനി പ്രതീക്ഷിക്കുന്നു. പിവിസി വില കുറയുന്നത് പൈപ്പുകൾക്കും ഫിറ്റിംഗുകൾക്കുമുള്ള ആവശ്യം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം പാദത്തിൽ റെസിനിൽ നിന്നുള്ള വരുമാനം 38% കുറഞ്ഞ് 297 കോടി രൂപയായി. സെപ്റ്റംബർ പാദത്തിൽ മൊത്തം വരുമാനത്തിൽ 6.16 ശതമാനം ഇടിവോടെ 883.15 കോടി രൂപയായി. 2023 സാമ്പത്തിക വർഷത്തിലെ 142.67 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ Ebitda 102.98 കോടി രൂപയായി.

നികുതിക്ക് ശേഷമുള്ള ലാഭം 2023 സാമ്പത്തിക വർഷത്തിൽ 93.92 കോടി രൂപയായിരുന്നെങ്കിൽ 2024 സാമ്പത്തിക വർഷത്തിൽ 93.78 കോടി രൂപയായി.

X
Top