
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മെയ് മാസത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 19,860 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി.
ഏപ്രിലില്‍ 4223 കോടി രൂപയുടെ അറ്റനിക്ഷേപമായിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളുടെ റോളിലായിരുന്നു. മാര്‍ച്ചില്‍ 3793 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെയും ജനുവരിയില്‍ 78,027 കോടി രൂപയുടെയും വില്‍പ്പന നടത്തിയിരുന്നു.
2025 ൽ ഇതുവരെ 92,491 കോടി രൂപയുടെ അറ്റ വില്പനയാണ് വിദേശനിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നടത്തിയത്. ഡോളറിന്റെ മൂല്യം ഇടിയുന്നതും യുഎസ്സും ചൈനയും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതും ഇന്ത്യൻ വിപണിയെ ആകർഷകമാക്കി.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിച്ചതും യുഎസ്-ഇന്ത്യ വ്യാപാര കരാറിന് സാധ്യത തെളിഞ്ഞതും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ ഇന്ത്യന്‍ വിപണിയിലെ അറ്റനിക്ഷേപകരായി തുടരാന്‍ വഴിയൊരുക്കി.
ക്രൂഡ് ഓയില്‍ വില ഇടിയുന്നതും ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ പ്രേരിപ്പിച്ച ഘടകമാണ്. ഈ മാസം റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്‌ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നത് അനുകൂല ഘടകമാണ്.
പണപ്പെരുപ്പം കുറഞ്ഞുവരുന്നത് പലിശനിരക്ക് തുടര്‍ന്നും കുറയ്‌ക്കാനുള്ള സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.