രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് സ്ഥാനംകൂടി താഴേക്കിറങ്ങി

ന്യൂഡൽഹി: ഫിഫ ഫുട്ബോൾ ലോക റാങ്കിങ്ങിൽ ഇന്ത്യ രണ്ട് സ്ഥാനംകൂടി താഴേക്കിറങ്ങി 126-ാം സ്ഥാനത്ത്. അടുത്ത കാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്.

പട്ടികയിൽ ലോകചാമ്പ്യന്മാരായ അർജന്റീന ഒന്നാംസ്ഥാനത്ത് തുടരുന്നു. ഈവർഷം ഇത് അഞ്ചാമതാണ് ഇന്ത്യ റാങ്കിങ്ങിൽ താഴേക്ക് പതിക്കുന്നത്.

മനോളോ മാർക്വേസ് മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുക്കുമ്പോൾ 124-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 102-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, 2023 എ.എഫ്.സി. ഏഷ്യൻ കപ്പിൽ തകർന്നതോടെ റാങ്കിങ്ങിൽ താഴേക്ക് പോക്ക് തുടർന്നു. അന്ന് 117-ാം സ്ഥാനത്തേക്ക് പതിച്ചിരുന്നു.

തുടർന്ന് 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്താനോട് തിരിച്ചടിയേറ്റതോടെ 121-ലെത്തി. തുടർന്ന് കുവൈത്തിനോട് സമനില പാലിച്ചതും ഖത്തറിനോട് തോറ്റതും വഴി 124-ലെത്തി.

അടുത്തിടെ നടന്ന ഇന്റർകോണ്ടിനന്റൽ കപ്പിൽ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ ഏറെ താഴെയുള്ള മൗറീഷ്യസിനോട് സമനില പാലിച്ചതും തുടർന്ന് സിറിയയോട് 3-0ന് പരാജയപ്പെട്ടതുമാണ് ഇപ്പോഴത്തെ പതനത്തിന് കാരണം.

അർജന്റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, ബ്രസീൽ എന്നിങ്ങനെയാണ് ആദ്യ അഞ്ച് റാങ്കുകാർ.

X
Top