അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

ഓഹരികളിലെ എഫ്ഡിഐ 24 ശതമാനം കൂപ്പുകുത്തി

കൊച്ചി: ഇന്ത്യൻ ഓഹരികളിലേക്ക് (ഇക്വിറ്റി) നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) നടപ്പുവർഷം ജൂലായ്-സെപ്തംബറിൽ 2021ലെ സമാനപാദത്തേക്കാൾ 24 ശതമാനം ഇടിഞ്ഞു.

1,360 കോടി ഡോളറിൽ നിന്ന് 1,030 കോടി ഡോളറിലേക്കാണ് ഇടിവെന്ന് ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഒഫ് ഇൻഡസ്‌ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) വ്യക്തമാക്കി.

നടപ്പുവർഷം ആദ്യപാദമായ ഏപ്രിൽ-ജൂണിനെ അപേക്ഷിച്ച് ഇടിവ് 37 ശതമാനമാണ്. പുതിയ ഇക്വിറ്റി എഫ്.ഡി.ഐ., പുനർനിക്ഷേപം, മറ്റ് മൂലധനനിക്ഷേപം എന്നിവയടക്കം ഓഹരികളിലേക്കുള്ള മൊത്തം എഫ്.ഡി.ഐ കഴിഞ്ഞ പാദത്തിൽ 1,980 കോടി ഡോളറിൽ നിന്ന് 16 ശതമാനം കുറഞ്ഞ് 1,660 കോടി ഡോളറിലെത്തി. ആഗോള സമ്പദ്‌പ്രതിസന്ധിയാണ് നിക്ഷേപത്തെ തളർത്തുന്നത്.

മുന്നിൽ സിംഗപ്പൂർ

ഇന്ത്യയിലേക്ക് ഏറ്റവുമധികം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) ഒഴുക്കുന്നത് സിംഗപ്പൂരാണ്. നടപ്പുവർഷം ആദ്യപകുതിയിലെ (ഏപ്രിൽ-സെപ്തംബർ) പട്ടിക ഇങ്ങനെ: (തുക കോടിയിൽ)

 സിംഗപ്പൂർ : $1,000
 മൗറീഷ്യസ് : $332
 യു.എ.ഇ : $295
 അമേരിക്ക : $260

X
Top