അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

ദക്ഷിണേഷ്യയിലേക്കുള്ള കയറ്റുമതിയിൽ തളർച്ച

കൊച്ചി: ഇന്ത്യയിൽ നിന്ന് ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ വൻ കുറവ്. മുഖ്യമായും ബംഗ്ളാദേശും നേപ്പാളും വാങ്ങൽ കുറച്ചതാണ് തിരിച്ചടി.

ഈ രാജ്യങ്ങൾ വിദേശ നാണയശേഖരത്തിൽ വൻ ഇടിവ് നേരിടുന്നുണ്ട്. പ്രതിസന്ധി തരണം ചെയ്യാനായി ഇവ ഇറക്കുമതി നിയന്ത്രിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി താഴ്‌ന്നത്.

നടപ്പുവർഷം ആഗസ്‌റ്റ് വരെ കയറ്റുമതി 10.7 ശതമാനം കുറഞ്ഞ് 1,190 കോടി ഡോളറാണ്. ആഗസ്‌റ്റിൽ മാത്രം കയറ്റുമതി 10.5 ശതമാനം കുറഞ്ഞ് 210 കോടി ഡോളറിലെത്തി. ഇന്ത്യയ്ക്ക് പുറമേ ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഭൂട്ടാൻ, മാലിദ്വീപ് എന്നിവയാണ് ദക്ഷിണേഷ്യയിലുള്ളത്. ഇതിൽ പാകിസ്ഥാൻ ഒഴികെയുള്ളവയുടെ ഉത്‌പന്ന ഇറക്കുമതിയുടെ മുഖ്യ സ്രോതസാണ് ഇന്ത്യ.

ആഗസ്‌റ്റിൽ ഇന്ത്യയുടെ മൊത്തം വാണിജ്യ കയറ്റുമതി 10.6 ശതമാനം ഉയർന്ന് 3,690 കോടി ഡോളറാണ്. നടപ്പുവർഷത്തെ ആദ്യ 5 മാസക്കാലത്ത് 19,640 കോടി ഡോളറാണ് കയറ്റുമതി; വർദ്ധന 19.5 ശതമാനം.

അയൽപ്പക്കത്തേക്കുള്ള കയറ്റുമതി

(വളർച്ചയും തളർച്ചയും കഴിഞ്ഞമാസം)

 ബംഗ്ലാദേശ് : -22.7%
 നേപ്പാൾ : -11.3%
 പാകിസ്ഥാൻ : +35.9%
 ശ്രീലങ്ക : +39%

X
Top