2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് പുറത്തുകടന്ന് ബിന്നി ബന്‍സാല്‍,ആക്‌സല്‍,ടൈഗര്‍ ഗ്ലോബല്‍ എന്നിവര്‍, നേടിയത് ബംപര്‍ വരുമാനം

ബെംഗളൂരു: സഹസ്ഥാപകന്‍ ബിന്നി ബന്‍സാല്‍, കമ്പനിയുടെ ആദ്യകാല നിക്ഷേപകരായ ആക്‌സല്‍, യുഎസ് ആസ്ഥാനമായുള്ള ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് എന്നിവര്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും പുറത്തുകടന്നു. ഇവര്‍ തങ്ങളുടെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വില്‍പന നടത്തുകയായിരുന്നു. 2008 ല്‍ ആക്‌സലിന് ഫ്‌ലിപ്പ്കാര്‍ട്ടില്‍ 20 ശതമാനത്തിലധികം പങ്കാളിത്തമാണുണ്ടായിരുന്നത്.

2018 ല്‍ വാള്‍മാര്‍ട്ട്, സ്വന്തമാക്കുന്നതിന് മുന്‍പ് ആക്‌സല്‍ നിക്ഷേപം 6 ശതമാനമാക്കി കുറച്ചു.പിന്നീട് 1.1 ശതമാനം ഓഹരി നിലനിര്‍ത്തിയെങ്കിലും ഇപ്പോള്‍ അത് പൂര്‍ണ്ണമായും വിറ്റൊഴിഞ്ഞു. ഇത് വഴി ഏകദേശം 1.5-2 ബില്യണ്‍ ഡോളര്‍ സഞ്ചിത വരുമാനമാണ് ആക്‌സല്‍ നേടിയത്.

സമാനമായി, ടൈഗര്‍ ഗ്ലോബലിനും ന്യൂനപക്ഷ ഓഹരികളാണുണ്ടായിരുന്നത്.
ഇപ്പോള്‍ ഏകദേശം 3.5 ബില്യണ്‍ ഡോളര്‍ നേട്ടത്തോടെയാണ് ആഗോള നിക്ഷേപ സ്ഥാപനം ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും പുറത്തുകടന്നത്. ശേഷിക്കുന്ന ഓഹരികള്‍ വാള്‍മാര്‍ട്ടിന് വില്‍പന നടത്തിയതോടെ ഏകദേശം 1-1.15 ബില്യണ്‍ ഡോളര്‍ സമ്പാദിക്കാന്‍ ബിന്നി ബന്‍സാലിനും സാധിച്ചു.

മറ്റൊരു സഹസ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ 2018 ല്‍ തന്നെ തന്റെ മുഴുവന്‍ ഓഹരികളും വാള്‍മാര്‍ട്ടിന് വിറ്റിരുന്നു.

X
Top