ആഗോള വിപണിയിൽ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ നേട്ടം; മാംസ, മത്സ്യബന്ധന ഉൽപ്പന്നങ്ങളുടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തുടരാൻ അനുമതിസ്വര്‍ണ വിപണിയില്‍ കര്‍ശന നിയന്ത്രണത്തിന് കേന്ദ്രം; ബാങ്കുകളിലെ ഗോള്‍ഡ് ലോണ്‍ കണക്കുകള്‍ ധനമന്ത്രാലയം പരിശോധിക്കുംഅഞ്ച് വർഷത്തിനുള്ളിൽ കടൽവിഭവ കയറ്റുമതി 30 ബില്യൺ ഡോളറിലെത്തിക്കുമെന്ന് പിയൂഷ് ഗോയൽഉജ്വല യോജനക്കാർക്കുള്ള എൽപിജി സിലിണ്ടർ എണ്ണം വെട്ടിക്കുറച്ചുകേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി; മാരാരിക്കുളം – ആലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കും, ചെലവ് 220.51 കോടി

വികസിത ഭാരതം: ദക്ഷിണേന്ത്യയുടെ അതിവേഗ വികസനം ആവശ്യമെന്ന് മോദി

ന്യൂഡൽഹി: വികസിത ഭാരതമെന്ന(Developed India) ലക്ഷ്യം നേടിയെടുക്കാന്‍ ദക്ഷിണേന്ത്യയുടെ(South India) കൂടുതല്‍ വേഗത്തിവുള്ള വികസനം(Development) ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മൂന്ന് വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍(Vande Bharat Train Services) ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീററ്റ്-ലക്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗര്‍കോവില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകളാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉല്‍ഘാടനം ചെയ്തത്.

ഭാരതത്തിന്റെ വികസന യാത്രയിലേക്ക് വടക്കും തെക്കുമുള്ള കൂടുതല്‍ നഗരങ്ങള്‍ ചേരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘വികസിത ഭാരതം എന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തേണ്ടത് ഏറെ അത്യാവശ്യമാണ്.

കഴിവുകളാലും സ്രോതസുകളാലും അവസരങ്ങളാലും ഏറെ അനുഗ്രഹീതമാണ് ഈ മേഖല. തമിഴ്നാടിനും കര്‍ണാടകയ്ക്കും പുറമെ ഈ മേഖലയുടെയാകെ വളര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്,’ മോദി പറഞ്ഞു.

ഈ വര്‍ഷം റെയില്‍വേ ബജറ്റില്‍ 6000 കോടി രൂപ തമിഴ്നാടിനായി അനുവദിച്ചിട്ടുണ്ടെന്നും 2014 ലെ വിഹിതത്തെക്കാള്‍ ഏഴ് മടങ്ങ് തുകയാണിതെന്നും മോദി പറഞ്ഞു.

X
Top