പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ബൈജൂസിലെയും പേടിഎമ്മിലേയും പ്രതിസന്ധിക്ക് പിന്നാലെ മറ്റ് തൊഴിലുകൾ തേടി 13,500ഓളം ജീവനക്കാർ

രാജ്യത്തെ പ്രമുഖ രണ്ട് സ്റ്റാര്ട്ടപ്പുകള് പ്രതിസന്ധി നേരിടുമ്പോള് അനിശ്ചിതാവസ്ഥയിലായത് 13,500 ഓളംവരുന്ന ജീവനക്കാര്. എഡ്യുടെക് കമ്പനിയായ ബൈജൂസും ഫിന്ടെക് സ്ഥാപനമായ പേടിഎമ്മുമാണ് നിലനില്പിനായി പിടിവള്ളിതേടുന്നത്.

പേടിഎമ്മില് 7000പേരും ബൈജൂസില് 6,500 പേരുമാണ് ജീവനക്കാരായുള്ളതെന്ന് ജോബ് സൈറ്റായ എക്ഫെന്നോ പുറത്തുവിട്ട കണക്കുകള് കാണിക്കുന്നു.

രണ്ടു വര്ഷം മുമ്പ് 22 ബില്യണ് ഡോളര് മൂല്യമുണ്ടായിരുന്ന ബൈജൂസ് ഒരു വര്ഷത്തിലേറെയായി പ്രതിസന്ധി നേരിടുകയാണ്.

ഏറ്റവുമൊടുവില് നേതൃമാറ്റത്തിനുള്ള ആവശ്യവുമായി നിക്ഷേപകര് രംഗത്തെത്തിക്കഴിഞ്ഞു. തുടര്ച്ചയായുള്ള പരിച്ചുവിടലും ശമ്പളം വൈകലും കമ്പനി വിടാനാഗ്രഹിക്കുന്ന ജീവനക്കാരുടെ എണ്ണത്തില് വര്ധനവരുത്തി.

റിസര്വ് ബാങ്കിന്റെ നടപടിയാണ് പേടിഎമ്മിന് തിരിച്ചടിയായത്. ഒരു മാസത്തിനുള്ളില് ബാങ്കിങ് സേവനങ്ങളെല്ലാം നിര്ത്തിവെക്കാന് ജനുവരി 31നാണ് റിസര്വ് ബാങ്ക് ഉത്തരവിട്ടത്.

നിയന്ത്രണങ്ങള് പുനഃപരിശോധിക്കാന് ഉടനെ ഉദ്ദേശിക്കുന്നില്ലെന്ന് ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസ് വ്യക്തമാക്കുകയും ചെയ്തു.

X
Top