2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

യുപിഐയിലും ക്രെഡിറ്റ് കാർഡ് തരംഗമെന്ന് റിപ്പോർട്ട്

മുംബൈ: യുപിഐയുമായി ബന്ധിപ്പിച്ച ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പണം ചെലവഴിക്കൽ 10,000 കോടി രൂപ കടന്നു. ഇതിൽ 100 മുതൽ 200 കോടി രൂപവരെയുള്ളത് ക്രെഡിറ്റ് ലൈൻ ചെലവാക്കലുകളാണെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വ്യക്തമാക്കി.

യുപിഐയിൽ ലഭിക്കുന്ന ചെറു തുകകളുടെ വായ്പകളാണ് ക്രെഡിറ്റ് ലൈൻ. നിലവിൽ ഐസിഐസിഐ ബാങ്കാണ് യുപിഐ ക്രെഡിറ്റ് ലൈൻ വിതരണത്തിൽ മുന്നിലെന്ന് എൻപിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്ബെ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

ക്രെഡിറ്റ് കാർഡ് യുപിഐ ചെലവാക്കലുകളിൽ ക്രെഡിറ്റ് ലൈനിന്റെ വിഹിതം നിലവിൽ കുറവാണ്. എന്നാൽ, ഇത് മെല്ലെ കൂടിവരുന്നതായും അദ്ദേഹം പറഞ്ഞു.

ജൂലൈയിൽ യുപിഐ വഴി 20.64 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇന്ത്യക്കാർ നടത്തിയത്. ഇത് റെക്കോർഡാണ്. ജൂണിൽ 20.07 ലക്ഷം കോടി രൂപയായിരുന്നു.

X
Top