ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

ഐടി ഓഹരികളിലെ തകര്‍ച്ച: ആഭ്യന്തര നിക്ഷേപകരുടെ നഷ്‌ടം 1.18 ലക്ഷം കോടി

മുംബൈ: നിഫ്‌റ്റി ഐടി സൂചിക ഫെബ്രുവരിയില്‍ 21 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്ന്‌ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി നിക്ഷേപ മൂല്യത്തിലുണ്ടായത്‌ വന്‍ചോര്‍ച്ച. ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ 2008നു ശേഷം നിഫ്‌റ്റി ഐടി സൂചിക ഒരു മാസം ഇത്ര വലിയ ഇടിവ്‌ നേരിടുന്നത്‌ ഇതാദ്യമായാണ്‌.

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളായ എല്‍ഐസിയുടെയും മ്യൂച്വല്‍ ഫണ്ടുകളുടെയും ഐടി ഓഹരികളിലെ മൊത്തം നിക്ഷേപത്തില്‍ ഒരു മാസത്തിനുള്ളില്‍ 1.18 ലക്ഷം കോടി രൂപയുടെ ചോര്‍ച്ചയാണുണ്ടായത്‌.

ജനുവരി അവസാനത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ഐടി ഓഹരികളിലെ നിക്ഷേപം 3.55 ലക്ഷം കോടി രൂപയായിരുന്നു. ഇത്‌ ഫെബ്രുവരി 24ന്‌ 2.80 ലക്ഷം കോടി രൂപയിലേക്ക്‌ ഇടിഞ്ഞു. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്‌ മാത്രം ഐടി ഓഹരികളിലുണ്ടായ നഷ്‌ടം ഏകദേശം 75,000 കോടി രൂപ.

എല്‍ഐസി 10 ഐടി ഓഹരികളിലായി നടത്തിയ നിക്ഷേപത്തിന്റെ മൂല്യം ഡിസംബര്‍ 31ന്‌ 2.11 ലക്ഷം കോടി രൂപയായിരുന്നു. ഇത്‌ ഫെബ്രുവരി 24ന്‌ 1.67 ലക്ഷം കോടി രൂപയായി കുറഞ്ഞു. നഷ്‌ടം ഏകദേശം 43,000 കോടി രൂപ.

മ്യൂച്വല്‍ ഫണ്ടുകളും എല്‍ഐസിയും ഫെബ്രുവരിയില്‍ ഐടി നിക്ഷേപം കുറച്ചിരിക്കാന്‍ സാധ്യതയുണ്ട്‌. മ്യൂച്വല്‍ ഫണ്ടുകള്‍ അടുത്ത മാസമായിരിക്കും ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത്‌.

എല്‍ഐസി ഏപ്രിലില്‍ മാത്രമേ നിക്ഷേപമൂല്യത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുകയുള്ളൂ. ഐടി മേഖലയുടെ ബിസിനസിനെ എഐ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന്‌ ഐടി ഓഹരികള്‍ ഫെബ്രുവരിയില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദമാണ്‌ നേരിട്ടത്‌.

X
Top