എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഒഴിവാക്കി, അംബുജ സിമന്റ് പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ത്ത് ജെഫറീസിലെ ക്രിസ് വുഡ്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ മുഴുവന്‍ ഓഹരികളും വിറ്റൊഴിവാക്കിയിരിക്കയാണ് ജെഫറീസ് ഇക്വിറ്റി സ്ട്രാറ്റജി ആഗോള തലവന്‍ ക്രിസ് വുഡ്. 5 ശതമാനമായിരുന്നു ജെഫറീസ് പോര്‍ട്ട്‌ഫോളിയോയില്‍ റിലയന്‍സിന്റെ വിഹിതം.

ഇതിനെ പുറമെ ആക്‌സിസ് ബാങ്ക് ഓഹരികള്‍ ഒഴിവാക്കുകയും ഐസിഐസിഐ ബാങ്ക്, ആര്‍ഇസി, ജെഎസ്ഡബ്ല്യു എനര്‍ജി എന്നിവ ഒരു ശതമാനം കുറയ്ക്കുകയും ചെയ്തു. അതേസമയം അംബുജ സിമന്റ്, ലെ ട്രാവന്യൂസ് ടെക്‌നോളജി, ലെമണ്‍ ഹോട്ടല്‍സ് എന്നിവ പുതിയതായി ചേര്‍ത്തിട്ടുണ്ട്. 4 ശതമാനമാണ് ഇവയുടെ വെയ്‌റ്റേജ്.

അംബുജ സിമന്റ് പോര്‍ട്ട്‌ഫോളിയോയിലെ രണ്ടാമത്തെ അദാനി കമ്പനിയാണ്. 6 ശതമാനം വിഹിതമുള്ള അദാനി പോര്‍ട്ട്‌സാണ് മറ്റൊന്ന്. സിമന്റ് ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചതിനെത്തുടര്‍ന്നാണ് അംബുജ സിമന്റ് പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ത്തത്. ആഗോള ബ്രോക്കറേജ് സ്ഥാപനം എച്ച്എസ്ബിസി, അംബുജ സിമന്റ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി.

X
Top