ടൂറിസം, ഏവിയേഷന്‍ മേഖലയെ കാത്തിരിക്കുന്നത് 18,000 കോടിയുടെ നഷ്ടംമൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്വപ്നം വൈകുംലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് ഇന്ത്യ; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാക്കാൻ കേന്ദ്രസർക്കാർകാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗം

പെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, സമിതി രൂപീകരിക്കും

ന്യൂഡല്‍ഹി: പെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി സമിതി രൂപികരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. പരിഷ്‌ക്കരണ തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാകും.

ജീവനക്കാരുടെ താല്‍പര്യം മുന്‍നിര്‍ത്തിയുളള തീരുമാനമാകും ഇക്കാര്യത്തിലുണ്ടാവുകയെന്ന് സാമ്പത്തിക നയം 2023 അവതരിപ്പിക്കവേ ധനമന്ത്രി അറിയിച്ചു. പഴയ പെന്‍ഷന്‍ സ്‌ക്കീം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കവേയാണ് നീക്കം. പഞ്ചാബ്,രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകളാണ് ഒപിഎസ് (പഴയ പെന്‍ഷന്‍ സ്‌ക്കീം) പുന:സ്ഥാപിക്കാനൊരുങ്ങുന്നത്.

2022 നവംബര്‍ 18-ന് പഞ്ചാബ് സര്‍ക്കാര്‍, ഇത് സംബന്ധിച്ച് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു.
ഒപിഎസ് പ്രകാരം അവസാനം എടുത്ത ശമ്പളത്തിന്റെ 50% ജീവനക്കാര്‍ക്ക് പെന്‍ഷനായി ലഭിക്കും. മാത്രമല്ല,ജീവനക്കാര്‍ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം പെന്‍ഷനായി നല്‍കുമ്പോള്‍ സര്‍ക്കാര്‍ 14 ശതമാനം സംഭാവന ചെയ്യുന്നു.

2003 ല്‍ എന്‍ഡിഎ സര്‍ക്കാറാണ് ഒപിഎസ് നടപ്പാക്കിയത്. എന്നാല്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു ഉള്‍പ്പടെയുള്ളവര്‍ പഴയ സ്‌ക്കീമിനെ എതിര്‍ക്കുകയാണ്. ഭൂരിപക്ഷം ജനങ്ങള്‍ക്കും സാമൂഹിക സുരക്ഷയില്ലാത്ത ഒരു രാജ്യത്ത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകാവകാശം ഹാനികരവുമാണ്, വിമര്‍ശകര്‍ പറയുന്നു.

X
Top