ടൂറിസം, ഏവിയേഷന്‍ മേഖലയെ കാത്തിരിക്കുന്നത് 18,000 കോടിയുടെ നഷ്ടംമൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്വപ്നം വൈകുംലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് ഇന്ത്യ; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാക്കാൻ കേന്ദ്രസർക്കാർകാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗം

നെറ്റ്‌ഫ്ലിക്സ് സഹസ്ഥാപകൻ റീഡ് ഹാസ്റ്റിംഗ്സ് ബോർഡിൽ നിന്ന് പടിയിറങ്ങുന്നു

കാലിഫോർണിയ: സ്ട്രീമിംഗ് ഭീമനായ നെറ്റ്‌ഫ്ലിക്സിന്റെ സഹസ്ഥാപകൻ റീഡ് ഹാസ്റ്റിംഗ്സ് ഡയറക്ടർ ബോർഡിൽ നിന്ന് പടിയിറങ്ങുന്നു. ജൂണിൽ ബോർഡ് ചെയർമാൻ എന്ന നിലയിലുള്ള കാലാവധി അവസാനിക്കുന്നതോടെ അദ്ദേഹം സ്ഥാനമൊഴിയുമെന്ന് കമ്പനി അറിയിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റ് മേഖലകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് സ്ഥാനമൊഴിയുന്നതെന്നാണ് ഹാസ്റ്റിംഗ്സ് നൽകുന്ന വിശദീകരണം.

ഹാസ്റ്റിംഗ്സിന്റെ പടിയിറക്കവും കമ്പനിയുടെ പുതിയ വരുമാന കണക്കുകളും പുറത്തുവന്നതിന് പിന്നാലെ നെറ്റ്‌ഫ്ലിക്സിന്റെ ഓഹരി വിലയിൽ ഒമ്പത് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ പാദത്തിൽ 12.25 ബില്യൺ ഡോളറിന്റെ വരുമാനമാണ് കമ്പനി നേടിയത്.

വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് നെറ്റ്‌ഫ്ലിക്സ് പിന്മാറിയതും വിപണിയിൽ ചർച്ചയായിട്ടുണ്ട്. വലിയ തുക മുടക്കി കമ്പനിയെ വാങ്ങുന്നത് ലാഭകരമാകില്ലെന്ന് കണ്ട് നെറ്റ്‌ഫ്ലിക്സ് പിന്മാറുകയായിരുന്നു.

എന്നാൽ കരാർ ചർച്ചകൾ മുടങ്ങിയതിലൂടെ 2.8 ബില്യൺ ഡോളർ (ഏകദേശം 23,000 കോടിയിലധികം രൂപ) ‘ടെർമിനേഷൻ ഫീ’ ആയി നെറ്റ്‌ഫ്ലിക്സിന് ലഭിച്ചു. വലിയൊരു ബാധ്യത ഒഴിവാക്കിയതിനൊപ്പം ഈ തുക ലാഭമായി ലഭിച്ചതും കമ്പനിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാൻ സഹായിച്ചു.

2023-ൽ തന്നെ ദൈനംദിന ഭരണച്ചുമതലകൾ കൈമാറിയിരുന്ന ഹാസ്റ്റിംഗ്സ്, തപാൽ വഴി ഡിവിഡികൾ വിതരണം ചെയ്തിരുന്ന ഒരു ചെറിയ സ്ഥാപനത്തെ ആഗോള വിനോദ വ്യവസായത്തിന്റെ നെടുംതൂണായി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്.

വരും കാലങ്ങളിൽ സബ്സ്ക്രിപ്ഷനുകൾക്ക് പുറമെ പരസ്യ വരുമാനത്തിലേക്കും സ്പോർട്സ് മേഖലയിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.

X
Top