ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം

ജിഎസ്ടി നഷ്ടപരിഹാരം: സംസ്ഥാനങ്ങൾക്ക് നൽകാനുള്ളത് 17,176 കോടി

ന്യൂഡൽഹി: 2022 ജൂൺ വരെ സംസ്ഥാനങ്ങൾക്ക് 17,176 കോടി രൂപയുടെ ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാനുണ്ടെന്ന് സർക്കാർ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചു.സംസ്ഥാനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രം നൽകുന്നുണ്ടെന്ന് ചോദ്യോത്തര വേളയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

ജി.എസ്.ടി ഈടാക്കാത്ത കൊവിഡ്കാലത്ത് പോലും 2020-21, 2021-22 കാലയളവിൽ 1.1 ലക്ഷം കോടി രൂപയും 1.59 ലക്ഷം കോടി രൂപയും വായ്പ എടുത്തതിന് ശേഷം സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“2022 ജൂണിലെ കണക്കനുസരിച്ച് ആകെ 17,176 കോടി ജിഎസ്ടി നഷ്ടപരിഹാരം മാത്രമേ തീർപ്പാക്കാനുളളൂവെന്ന് മന്ത്രി സഭയെ അറിയിച്ചു.

“ഇപ്പോൾ, ജൂൺ വരെയുള്ള എല്ലാ കുടിശികകളും തീർത്തു, കൂടാതെ ഏകദേശം 17,000 കോടി രൂപ നൽകാനുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

സംസ്ഥാനങ്ങൾക്കുള്ള അഞ്ച് വർഷത്തെ സംരക്ഷിത റവന്യൂ കാലയളവ് ജൂൺ 30ന് അവസാനിച്ചു.

നിയമമനുസരിച്ച്, അതുവരെ, സംസ്ഥാനങ്ങൾക്ക് അവരുടെ ജി.എസ്.ടി വരുമാനത്തിൽ 14 ശതമാനം വാർഷിക വളർച്ച ഉറപ്പുനൽകുന്നുണ്ട്.

X
Top