വൻകിട ഇൻഫ്രാ പദ്ധതികളിൽ ₹4.92 ലക്ഷം കോടിയുടെ അധികച്ചെലവ്റഷ്യയില്‍ നിന്നുള്ള ഇന്ത്യൻ എണ്ണ ഇറക്കുമതി റെക്കോഡില്‍ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍

ആർഐഎൻഎൽ സ്വകാര്യവത്കരണം: പിന്നോട്ടില്ലെന്ന് ഉരുക്ക് മന്ത്രാലയം

ന്യൂഡൽഹി: രാഷ്ട്രീയ ഇൻസ്പത് നിഗം ലിമിറ്റഡ് (ആർ.ഐ.എൻ.എൽ) സ്വകാര്യവത്കരണ നടപടി പുരോഗമിക്കുകയാണെന്ന് ഉരുക്ക് മന്ത്രാലയം അറിയിച്ചു. ഓഹരിവിൽപന സർക്കാർ മരവിപ്പിച്ചതായ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.

ഉരുക്ക് മന്ത്രാലയത്തിന് കീഴിൽ പ്രതിവർഷം 70 ലക്ഷം ടൺ ഉൽപാദന ശേഷിയിൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് ആർ.ഐ.എൻ.എൽ.

കമ്പനി പൂർണമായി സ്വകാര്യവത്കരിക്കാൻ 2021 ജനുവരി 27ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭ സമിതി തത്ത്വത്തിൽ അംഗീകാരം നൽകിയിരുന്നു.

തുടർനടപടികൾ വൈകിയ സാഹചര്യത്തിലാണ് സർക്കാർ തൽക്കാലം നീക്കത്തിൽനിന്ന് പിൻവാങ്ങുകയാണെന്ന റിപ്പോർട്ടുകൾ വന്നത്.

X
Top