ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പി

കോപ്പർ കേബിൾ വിറ്റ് ഫൈബർ വലിക്കാൻ ബിഎസ്എൻഎൽ

കോട്ടയം: ആക്രി വിറ്റ് ഫൈബർ നെറ്റ്‌വർക് വിപുലമാക്കാനുള്ള പദ്ധതിയുമായി ബിഎസ്എൻഎൽ. പൈലറ്റ് പദ്ധതി തിരുവനന്തപുരത്തു നടപ്പാക്കും.

നിലവിൽ സ്ഥാപിച്ചിരിക്കുന്ന കോപ്പർ കേബിളുകൾ വിറ്റ് അതിനു പകരം ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (ഒഎഫ്സി) സ്ഥാപിക്കുകയാണു ലക്ഷ്യം. തിരുവനന്തപുരം മെഡിക്കൽ കോളജ് എക്സ്ചേഞ്ച് ഏരിയയിലെ കോപ്പർ കേബിളുകൾ മാറ്റാൻ ടെൻഡർ വിളിച്ചു.

ഇപ്പോൾ ഭൂമിക്കടിയിൽ സ്ഥാപിച്ചിരിക്കുന്ന കോപ്പർ കേബിളുകൾ ടെൻഡർ എടുക്കുന്നയാൾക്ക് ആക്രി വിലയിൽ സ്വന്തമാക്കാം. ഇതിനു പകരം ഫൈബർ കേബിളുകൾ ഇട്ടു നൽകണം.

ബിഎസ്എൻഎലിനു പണച്ചെലവില്ലാതെ ഫൈബർ നെറ്റ്‌വർക് വിപുലീകരണമാണു ലക്ഷ്യം. തിരുവനന്തപുരത്തെ പരീക്ഷണം വിജയിച്ചാൽ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കും. അതിവേഗ നെറ്റ്‌വർക് കണക്‌ഷനുകൾ കോപ്പർ കേബിളുകൾ വഴി നൽകാൻ സാധിക്കില്ല.

ബിഎസ്എൻഎൽ മാത്രമാണ് ഇപ്പോഴും കോപ്പർ കേബിൾ നെറ്റ്‌വർക് പരിപാലിച്ചു കൊണ്ടു പോകുന്ന ടെലികോം സേവന ദാതാവ്.

X
Top