ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

ബിഎസ്‌ഇ 55 ഓഹരികളുടെ സര്‍ക്യൂട്ട്‌ പരിധി ഉയര്‍ത്തി

മുംബൈ: ഏയ്‌ഞ്ചല്‍ വണ്‍, അദാനി ടോട്ടല്‍ ഗ്യാസ്‌, എപിഎല്‍ അപ്പോളോ ട്യൂബ്‌സ്‌, സയന്റ്‌, ഡെല്‍ഹിവറി, ഡിമാര്‍ട്ട്‌ തുടങ്ങിയവ ഉള്‍പ്പെടെ 55 ഓഹരികളുടെ സര്‍ക്യൂട്ട്‌ പരിധി ബിഎസ്‌ഇ ഉയര്‍ത്തി.

ഒരു ദിവസം ഒരു ഓഹരിയില്‍ അനുവദനീയമായ പരമാവധി വ്യതിയാനമാണ്‌ സര്‍ക്യൂട്ട്‌ പരിധി. ഉദാഹരണത്തിന്‌ ഒരു ഓഹരിയുടെ സര്‍ക്യൂട്ട്‌ പരിധി 10 ശതമാനമാണെങ്കില്‍ ആ ഓഹരിയില്‍ ഒരു ദിവസം പരമാവധി 10 ശതമാനം ഇടിവോ കയറ്റമോ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇടിവായാലും കയറ്റമായാലും ഈ പരിധിക്ക്‌ അപ്പുറത്തേക്ക്‌ ഓഹരി വില നീങ്ങില്ല.

സൊമാറ്റോ, യെസ്‌ ബാങ്ക്‌, വരുണ്‍ ബിവറേജസ്‌, ടാറ്റാ എല്‍ക്‌സി, പേടിഎം, ഓയില്‍ ഇന്ത്യ, നൈക്ക, എന്‍സിസി തുടങ്ങിയ 46 ഓഹരികളുടെ സര്‍ക്യൂട്ട്‌ പരിധി പത്ത്‌ ശതമാനമായി ഉയര്‍ത്തി.

ഇതിന്‌ പുറമെ നാല്‌ ഓഹരികളുടെ സര്‍ക്യൂട്ട്‌ പരിധി അഞ്ച്‌ ശതമാനമായും അഞ്ച്‌ ഓഹരികളുടെ സര്‍ക്യൂട്ട്‌ പരിധി രണ്ട്‌ ശതമാനമായും പുനര്‍നിര്‍ണയിച്ചിട്ടുണ്ട്‌.

ഓഹരിയുടെ ഇത്രയും കാലത്തെ ചാഞ്ചാട്ട സ്വഭാവം, വ്യാപാരത്തിന്റെ തോത്‌, ഈയിടെയുള്ള വിലയിലെ വ്യതിയാനം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ്‌ സര്‍ക്യൂട്ട്‌ പരിധി നിശ്ചയിക്കുന്നത്‌.

X
Top