തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി

മുംബൈ: ജനുവരി 27 ന് കനത്ത തിരിച്ചടി നേരിട്ട ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തിരിച്ചുകയറി. സെന്‍സെക്‌സ് 169.51 പോയിന്റ് അഥവാ 0.29 ശതമാനം ഉയര്‍ന്ന് 59,500.41 ലെവലിലും നിഫ്റ്റി 44.70 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 17649 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഗ്യാപ് ഡൗണ്‍ ഓപ്പണിംഗിന് ശേഷം ആദ്യ മണിക്കൂറില്‍ തന്നെ വിപണി നേട്ടത്തിലായി.

പിന്നീട് നേരിയ ഇടിവ് നേരിട്ടെങ്കിലും അവസാന സെഷനില്‍ നില മെച്ചപ്പെടുത്തുകയായിരുന്നു. അദാനി എന്റര്‍പ്രൈസസ്, ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയാണ് നിഫ്റ്റിയില്‍ ഉയര്‍ന്ന് നേട്ടം കൈവരിച്ചത്. മേഖലകളില്‍ നിഫ്റ്റി എനര്‍ജി സൂചിക 3 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ വിവര സാങ്കേതിക സൂചിക ഒരു ശതമാനവും പൊതുമേഖലാ ബാങ്ക് സൂചിക 0.5 ശതമാനവും ഉയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ താഴ്ച വരിച്ചു. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് അദാനി നല്‍കിയ മറുപടി സമ്മിശ്ര ഫലങ്ങളാണുണ്ടാക്കിയത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍ നിരീക്ഷിക്കുന്നു. സ്വതന്ത്രമായ ഒരു ശാസ്ത്രീയ വിലയിരുത്തല്‍ വരുന്നതുവരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് നിക്ഷേപകരെ സ്വാധീനിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റും ഫെഡ് മീറ്റിംഗുമായിരിക്കും വിപണിയെ നിര്‍ണ്ണയിക്കുന്ന മറ്റ് ഘടകങ്ങള്‍.

X
Top