100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി

മുംബൈ: ജനുവരി 27 ന് കനത്ത തിരിച്ചടി നേരിട്ട ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തിരിച്ചുകയറി. സെന്‍സെക്‌സ് 169.51 പോയിന്റ് അഥവാ 0.29 ശതമാനം ഉയര്‍ന്ന് 59,500.41 ലെവലിലും നിഫ്റ്റി 44.70 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 17649 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഗ്യാപ് ഡൗണ്‍ ഓപ്പണിംഗിന് ശേഷം ആദ്യ മണിക്കൂറില്‍ തന്നെ വിപണി നേട്ടത്തിലായി.

പിന്നീട് നേരിയ ഇടിവ് നേരിട്ടെങ്കിലും അവസാന സെഷനില്‍ നില മെച്ചപ്പെടുത്തുകയായിരുന്നു. അദാനി എന്റര്‍പ്രൈസസ്, ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയാണ് നിഫ്റ്റിയില്‍ ഉയര്‍ന്ന് നേട്ടം കൈവരിച്ചത്. മേഖലകളില്‍ നിഫ്റ്റി എനര്‍ജി സൂചിക 3 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ വിവര സാങ്കേതിക സൂചിക ഒരു ശതമാനവും പൊതുമേഖലാ ബാങ്ക് സൂചിക 0.5 ശതമാനവും ഉയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ താഴ്ച വരിച്ചു. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് അദാനി നല്‍കിയ മറുപടി സമ്മിശ്ര ഫലങ്ങളാണുണ്ടാക്കിയത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍ നിരീക്ഷിക്കുന്നു. സ്വതന്ത്രമായ ഒരു ശാസ്ത്രീയ വിലയിരുത്തല്‍ വരുന്നതുവരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് നിക്ഷേപകരെ സ്വാധീനിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റും ഫെഡ് മീറ്റിംഗുമായിരിക്കും വിപണിയെ നിര്‍ണ്ണയിക്കുന്ന മറ്റ് ഘടകങ്ങള്‍.

X
Top