രാജ്യത്തെ സോളാർ മേഖലയ്ക്ക് വൻ ആശ്വാസം; പുനരുപയോഗ ഊർജ പദ്ധതികൾക്ക് കാലാവധി നീട്ടി നൽകി കേന്ദ്ര സർക്കാർആഴക്കടൽ മത്സ്യബന്ധന മേഖലയ്ക്ക് പുതിയ വാതില്‍ തുറക്കുന്നു; പരിഷ്‌കാരങ്ങൾ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചുമ്യൂച്വൽ ഫണ്ടിൽ റെക്കോഡ് മുന്നേറ്റവുമായി ഇന്ത്യ; ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗംകെനിയയിലേക്കുള്ള പെട്രോളിയം കയറ്റുമതിയിൽ സൗദിയെയും യുഎഇയെയും മറികടന്ന് ഇന്ത്യഇന്ത്യ-റഷ്യ വ്യാപാരം കുതിച്ചുയരുന്നു; ലക്ഷ്യം 100 ബില്യണ്‍ ഡോളര്‍

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി

മുംബൈ: ജനുവരി 27 ന് കനത്ത തിരിച്ചടി നേരിട്ട ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തിരിച്ചുകയറി. സെന്‍സെക്‌സ് 169.51 പോയിന്റ് അഥവാ 0.29 ശതമാനം ഉയര്‍ന്ന് 59,500.41 ലെവലിലും നിഫ്റ്റി 44.70 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 17649 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഗ്യാപ് ഡൗണ്‍ ഓപ്പണിംഗിന് ശേഷം ആദ്യ മണിക്കൂറില്‍ തന്നെ വിപണി നേട്ടത്തിലായി.

പിന്നീട് നേരിയ ഇടിവ് നേരിട്ടെങ്കിലും അവസാന സെഷനില്‍ നില മെച്ചപ്പെടുത്തുകയായിരുന്നു. അദാനി എന്റര്‍പ്രൈസസ്, ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയാണ് നിഫ്റ്റിയില്‍ ഉയര്‍ന്ന് നേട്ടം കൈവരിച്ചത്. മേഖലകളില്‍ നിഫ്റ്റി എനര്‍ജി സൂചിക 3 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ വിവര സാങ്കേതിക സൂചിക ഒരു ശതമാനവും പൊതുമേഖലാ ബാങ്ക് സൂചിക 0.5 ശതമാനവും ഉയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ താഴ്ച വരിച്ചു. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് അദാനി നല്‍കിയ മറുപടി സമ്മിശ്ര ഫലങ്ങളാണുണ്ടാക്കിയത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍ നിരീക്ഷിക്കുന്നു. സ്വതന്ത്രമായ ഒരു ശാസ്ത്രീയ വിലയിരുത്തല്‍ വരുന്നതുവരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് നിക്ഷേപകരെ സ്വാധീനിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റും ഫെഡ് മീറ്റിംഗുമായിരിക്കും വിപണിയെ നിര്‍ണ്ണയിക്കുന്ന മറ്റ് ഘടകങ്ങള്‍.

X
Top