ഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്നീതി ആയോഗ് വൈസ് ചെയർമാനായി അശോക് ലാഹിരിയെ നിയമിച്ചുപശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലി

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: നിക്ഷേപകര്‍ ജാഗ്രത പാലിച്ചതിനാല്‍ വിപണി താഴ്ച വരിച്ചു. സെന്‍സെക്‌സ് 334.98 പോയിന്റ് അഥവാ 0.55 ശതമാനം താഴ്ന്ന് 60,506.90 ലെവലിലും നിഫ്റ്റി 89.40 പോയിന്റ് അഥവാ 0.50 ശതമാനം താഴ്ന്ന് 17764.60 ത്തിലും ക്ലോസ് ചെയ്യുകയായിരുന്നു. 1850 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1653 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

185 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. ഡിവിസ് ലാബ്‌സ്,ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, കോടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടവ. അദാനി പോര്‍ട്ട്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബിപിസിഎല്‍, ഹീറോ മോട്ടോകോര്‍പ്, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവ നേട്ടത്തിലായി.

മേഖലകളില്‍ ലോഹം, ഊര്‍ജ്ജം എന്നിവ 1-2 ശതമാനം പൊഴിച്ചപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ്,എഫ്എംസിജി, റിയാലിറ്റി അര ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.7 ശതമാനവും 0.5 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് വിപണികള്‍ നിലംപൊത്തിയത്, ജിയോജിത് റിസര്ച്ച് ഹെഡ്, വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

തൊഴിലുകളുടെ എണ്ണം ഉയര്‍ന്നതോടെ നിരക്ക് വര്‍ദ്ധനവിനെക്കുറിച്ചുള്ള ആശങ്ക യുഎസില്‍ ശക്തമായി. തുടര്‍ന്ന് വാള്‍സ്ട്രീറ്റ് സൂചികകളും മറ്റ് ആഗോള സൂചികകളും തകര്‍ന്നു. ബുധനാഴ്ച പുറത്തുവരുന്ന ആര്‍ബിഐ നിരക്ക് തോതും നിക്ഷേപകരെ ജാഗരൂകരാക്കി

X
Top