പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 142.23 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന് 60,806.22 ലെവലിലും നിഫ്റ്റി 21.80 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 17893.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ഹീറോ മോട്ടോകോര്‍പ്, സിപ്ലി, ജെഎസ്ഡബ്ല്യു എന്നീ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്.

ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്,ഇന്‍ഫോസിസ് എന്നിവ നേട്ടത്തില്‍ മുന്നിലെത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. മേഖലകളില്‍ ഐടി 1 ശതമാനവും കാപിറ്റല്‍ ഗുഡ്‌സ് 0.26 ശതമാനവും നേട്ടം കൈവരിച്ചത്.

റിയാലിറ്റി, ഊര്‍ജ്ജം, ഹെല്‍ത്ത് കെയര്‍ വാഹനം എന്നി 0.2 ശതമാനം ഇടിവ് നേരിട്ടു. 100 ലധികം ഓഹരികള്‍ 52 ആഴ്ച താഴ്ച വരിക്കുന്നതിനും വിപണി സാക്ഷിയായി. ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ ഹോവ്ക്കിഷ് പ്രസ്താവന വാള്‍സ്ട്രീറ്റ് സൂചികകള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയേയും ബാധിച്ചു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

വിദേശ നിക്ഷേപകര്‍ വില്‍പന തുടര്‍ന്നതോടെ അര്‍ഹിക്കുന്ന നേട്ടം ലഭ്യമാകാതെ പോയി. അതേസമയം ആഭ്യന്തര നിക്ഷേപകര്‍ വാങ്ങല്‍ തുടര്‍ന്നിട്ടുണ്ട്.

X
Top