കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപയെന്ന് സിഎജി റിപ്പോർട്ട്‘വിബി ജി റാംജി’ പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കംപശ്ചിമേഷ്യൻ സംഘർഷം: ലോകത്തെ കപ്പൽ കമ്പനികളുടെ കണ്ണ് കേരളത്തിലേക്ക്ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യഅടിസ്ഥാന സൗകര്യ മേഖലകളുടെ ഉൽപ്പാദനത്തിൽ 0.4% ഇടിവ്

33 മില്യൺ ഡോളർ സമാഹരിച്ച് ബീറ്റ്ഒ

മുംബൈ: ഡയബറ്റിസ് കെയർ സ്റ്റാർട്ടപ്പായ ബീറ്റ്ഒ, ലൈറ്റ്റോക്ക് ഇന്ത്യ നേതൃതം നൽകിയ ഫണ്ടിംഗ് റൗണ്ടിൽ 33 ദശലക്ഷം ഡോളർ സമാഹരിച്ചു. ഹെൽത്ത് ക്വാഡ്, ഫ്ലിപ്കാർട്ട് വെഞ്ച്വേഴ്‌സ്, ബ്ലൂം വെഞ്ചേഴ്‌സ്, ലിയോ ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള നിലവിലുള്ള നിക്ഷേപകരും ഈ റൗണ്ടിൽ പങ്കാളികളായി.

പുതിയ മൂലധനം പ്രധാനമായും തങ്ങളുടെ ബിസിനസ് വർദ്ധിപ്പിക്കുന്നതിനും കൂടുതൽ നിയമനങ്ങൾ നടത്തുന്നതിനും ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങളിൽ നിക്ഷേപിക്കുന്നതിനുമായി ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. തങ്ങൾ താങ്ങാനാവുന്ന നിരക്കിൽ പ്രമേഹ പരിചരണം നൽകുന്നതായി ബീറ്റ്ഒ അവകാശപ്പെടുന്നു.

ഉപഭോക്താക്കൾക്ക് ഗ്ലൂക്കോസിന്റെ അളവ്, ആരോഗ്യ സുപ്രധാന ഘടകങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ കഴിയുന്ന ഒരു ആപ്പ് സ്റ്റാർട്ടപ്പിനുണ്ട്. കൂടാതെ ഓൺലൈൻ കൺസൾട്ടേഷനുകളിലൂടെ ഡോക്ടർമാരെ കാണാൻ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു. രാജ്യത്തുടനീളമുള്ള കൂടുതൽ ഉപഭോക്താക്കളിലേക്ക് സേവനം എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

1.5 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതായും, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 3 മടങ്ങ് വളർച്ച കൈവരിച്ചതായും സ്റ്റാർട്ടപ്പ് പ്രസ്താവനയിൽ പറഞ്ഞു.

X
Top