2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

സ്ത്രീകൾക്കും കുട്ടികൾക്കുമായി ഹൈദരാബാദിൽ ആസ്റ്ററിന്റെ പുതിയ ആശുപത്രി

ഹൈദരാബാദ്: സ്ത്രീകൾക്കും കുട്ടികൾക്കുമായി ഹൈദരാബാദിൽ പുതിയ ആശുപത്രി സ്ഥാപിക്കാൻ ഡോ: ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. 220 കോടി രൂപ ചെലവിട്ട് മൂന്നുലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന പുതിയ ആശുപത്രി സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയായിരിക്കും. ആശുപത്രിയുടെ നിർമാണത്തിനായി ആസ്റ്ററിന്റെ ഉപസ്ഥാപനമായ ശ്രീ സായ്നാഥ മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റൽസും അപർണ കൺസ്ട്രക്ഷൻസ് ആൻഡ് എസ്റ്റേറ്റ്സുമായി കരാർ ഒപ്പുവച്ചു.

275-300 കിടക്കകളാണ് ആശുപത്രിയിൽ ഉണ്ടാവുക. 2025-26 മധ്യത്തോടെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കും. സമഗ്ര ഗൈനക്കോളജിക്കൽ പരിചരണം, ഒബ്സ്റ്റെട്രിക്സ്, നിയോനാറ്റൽ ആൻഡ് പീഡിയാട്രിക് സേവനങ്ങൾ എന്നിവയിൽ കേന്ദ്രീകരിച്ചാവും ആശുപത്രിയുടെ പ്രവർത്തനം. കാത്ത് ലാബ്, എംആർഐ, സിടി, ഇസിഎംഒ, ഐവിയുഎസ് തുടങ്ങിയ അതിനൂതന സേവനങ്ങളും ലഭ്യമാകും. 100 ക്രിട്ടിക്കൽ കെയർ ബെഡ്ഡുകൾ, 10 മോഡ്യുലാർ ഓപ്പറേറ്റിങ് തിയേറ്ററുകൾ, മികവുറ്റ പ്രസവ പരിചരണം, പൂർണസമയ എമർജൻസി സേവനം തുടങ്ങിയവയും ആശുപത്രിയിലുണ്ടാകും.

നിലവിൽ ഹൈദരാബാദിൽ 204 കിടക്കകളോട് കൂടിയ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റർ പ്രൈം പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പുതിയ ആശുപത്രിയും സ്ഥാപിക്കുന്നത്. 2026-27ഓടെ 2,000 പുതിയ കിടക്കകൾ കൂടി കൂട്ടിച്ചേർക്കുകയെന്ന ലക്ഷ്യത്തോടെയാണ് വികസന പദ്ധതികൾ.

X
Top