ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കുംബോഫോഴ്‌സ് അഴിമതിക്കേസിലെ നിയമനടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതിഗ്യാസ് ബുക്കിങിന് പുതിയ നിയന്ത്രണം; രണ്ട് ദിവസം ലേറ്റായാൽ വീണ്ടും ബുക്ക് ചെയ്യണം

ത്രൈമാസ അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തി അദാനി പോർട്ട്സ്

ന്യൂഡൽഹി: അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ (APSEZ) 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിലെ ഏകീകൃത അറ്റാദായം 21.78 ശതമാനം ഇടിഞ്ഞ് 1,033 കോടി രൂപയായി കുറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് കമ്പനിയായ എപിഎസ്ഇസെഡ് മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 1,321 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടിയിരുന്നു. എന്നാൽ, പ്രസ്തുത പാദത്തിലെ കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിലെ 4,072.42 കോടി രൂപയിൽ നിന്ന് 4,417.87 കോടി രൂപയായി ഉയർന്നു.
അതേസമയം, കഴിഞ്ഞ പാദത്തിലെ സ്ഥാപനത്തിന്റെ മൊത്തം ചെലവ് 3,309.18 കോടി രൂപയായിരുന്നു. ഇന്ത്യയുടെ സമുദ്ര വ്യവസായത്തിന് വിവിധ നാഴികക്കല്ലുകളും പുതിയ മാനദണ്ഡങ്ങളും കൈവരിച്ച എപിഎസ്ഇസെഡ്-ന് കഴിഞ്ഞ സാമ്പത്തിക വർഷം ഒരു മികച്ച വർഷമായിരുന്നുവെന്ന് അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഹോൾ ടൈം ഡയറക്ടറുമായ കരൺ അദാനി പറഞ്ഞു. കഴിഞ്ഞ കാലയളവിൽ തങ്ങൾ 312 MMT എന്ന റെക്കോർഡ് കാർഗോ വോളിയം കൈകാര്യം ചെയ്തതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ 12 സ്ഥലങ്ങളിൽ സാന്നിധ്യമുള്ള ഏറ്റവും വലിയ സ്വകാര്യ മൾട്ടി-പോർട്ട് ഓപ്പറേറ്ററാണ് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്.

X
Top